പഞ്ചാബിലെ സിഖുകാർ കർഷക പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിക്കുന്നതെന്തു കൊണ്ട്

നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതിഷേധം താങ്ങുവില ഉറപ്പാക്കാനോ മൂന്നു നിയമങ്ങളും പിന്‍വലിക്കാനോ മാത്രം ലക്ഷ്യമിട്ടുള്ള പോരാട്ടമല്ല. കര്‍ഷകെന്‍റ തൊഴില്‍ ശേഷി അര്‍ഹമായ വേതനം നല്‍കാതെ കവര്‍ന്നെടുക്കാന്‍ രാജ്യത്തെ അതിസമ്ബന്നരായ കുത്തകകള്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കാന്‍ കൂടിയുള്ള സമരമാണ്- ഈ പോരാട്ടത്തെ മുന്നില്‍നിന്ന് നയിക്കുന്നത് പഞ്ചാബിലെ കര്‍ഷക സമൂഹമായതിന് കാരണങ്ങള്‍ പലതുണ്ട്.

ചര്‍ച്ചകള്‍ പോലുമില്ലാതെയും കര്‍ഷക സംഘടനകളെ വിശ്വാസത്തിലെടുക്കാതെയും മൂന്ന് വിവാദ ബില്ലുകള്‍ തിടുക്കപ്പെട്ട് പാര്‍ലമെന്‍റ് പാസാക്കുേമ്ബാള്‍ അപകടം ആദ്യം മണത്തത് പഞ്ചാബിലെ സിഖ് കര്‍ഷകരായിരുന്നു.
1980കളിലായിരുന്നു അവസാനമായി പഞ്ചാബിലെ സിഖുകാര്‍ സമാനമായി സര്‍ക്കാറിനെതിരെ പോര്‍മുഖത്തിറങ്ങിയത്. പുതുതായി ശക്തിയാര്‍ജിക്കുന്ന തീവ്രവാദത്തെ മുളയിലേ നുള്ളാന്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ സംസ്ഥാനേത്തക്ക് പട്ടാളത്തെ അയച്ചപ്പോഴായിരുന്നു അത്. വളര്‍ന്നുതുടങ്ങിയ ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന് അന്ന് വ്യാപക പിന്തുണ ലഭിക്കാതെ പോയെങ്കില്‍, ഇന്ന് പക്ഷേ സിഖ് കര്‍ഷകര്‍ മുന്നോട്ടുവെക്കുന്നത് ന്യായമായ ലക്ഷ്യമാണ്- എന്നു മാത്രമല്ല, രാജ്യത്തെ കര്‍ഷക സമൂഹത്തെ പിന്നില്‍ അണിനിരത്തുന്നതിലും രാജ്യത്തിെന്‍റ മൊത്തം പിന്തുണ ആര്‍ജിക്കുന്നതിലും അവര്‍ വിജയം വരിക്കുകയും ചെയ്തിരിക്കുന്നു. ദേശീയ ചരിത്രത്തില്‍ കര്‍ഷക പ്രസ്ഥാനത്തിെന്‍റ മുന്നണിപ്പോരാളികളായി അവര്‍ അടയാളപ്പെടുക തന്നെ ചെയ്യും.

ഒപ്പത്തിനൊപ്പം

രാഷ്ട്രീയ സ്വയംസേവക്സംഘും (ആര്‍.എസ്.എസ്) ഭാരതീയ ജനത പാര്‍ട്ടി (ബി.ജെ.പി) സര്‍ക്കാറും- കങ്കണ റണാവത്തിനെ പോലെ ചില കാമ്ബയിന്‍ മാനേജര്‍മാരുടെ സഹായത്തോടെ- പഞ്ചാബിലെ സിഖ് കര്‍ഷകരെ ‘ഖലിസ്ഥാന്‍ ഭീകരരാ’യി മുദ്ര കുത്താന്‍ ശ്രമം നടത്തുകയാണ്. അതുപക്ഷേ, അനായാസം നടക്കുമെന്ന് തോന്നുന്നില്ല. സിഖ് കര്‍ഷക യുവത്വം കൂടുതല്‍ വിദ്യാ സമ്ബന്നരാണെന്ന് മാത്രമല്ല കാരണം, ലോകം മുഴുക്കെ പടര്‍ന്നുനില്‍ക്കുന്നവരും ഹിന്ദുത്വ സേനക്ക് ചുട്ട മറുപടി നല്‍കാന്‍ ശേഷിയുള്ളവരുമാണ്. 370ാം വകുപ്പ് റദ്ദാക്കിയ ഉടന്‍ കശ്മീരികള്‍ക്കെതിരെ പരീക്ഷിച്ച പോലെ ഈ കൂലിപ്പട്ടാളത്തെ ഇവര്‍ക്കു പിന്നാലെയും മേയാന്‍ വിട്ടാല്‍ രാജ്യം തന്നെ അപകടത്തിലാകും. രാജ്യത്ത് മറ്റേതൊരു കാര്‍ഷിക സമൂഹത്തിനും സാധ്യമാകാത്തത്ര കരുത്തോടെ പോരു ജയിക്കാന്‍ സിഖ് കര്‍ഷകര്‍ക്കാകും.
രാഷ്ട്രീയ ചതുരുപായങ്ങളെ കുറിച്ച്‌ അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. ന്യൂഡല്‍ഹിയിലെ ഒരു ഗുരുദ്വാരയില്‍ കുതിച്ചെത്തി ഗുരു ഗ്രന്ഥ് സാഹിബിനു മുമ്ബാകെ മോദി മുട്ടുകുത്തി നിന്നത് എന്തിനായിരുന്നുവെന്ന് അവരുടെ ലളിത യുക്തി കൃത്യമായി വായിച്ചെടുത്തു. അതുകൊണ്ടുതന്നെ, അവര്‍ അനങ്ങിയതേയില്ല. ഈ ബോധ്യത്തിനും വിശ്വാസത്തിനും മുന്നില്‍ ഹിന്ദുത്വ ആക്രമണത്തിന് ചുവടുപിഴച്ചു. മാത്രവുമല്ല, രാജ്യം മുഴുക്കെ കര്‍ഷകര്‍ പിന്നാലെ അണിനിരക്കുകയും ചെയ്തു. ‘ഖലിസ്ഥാനി ഭീകരര്‍’ പോലുള്ള പദാവലികള്‍ നിരന്തരമായി പ്രയോഗിച്ച കങ്കണയെ പോലുള്ളവരുടെ തന്ത്രങ്ങള്‍ അവര്‍ക്ക് നന്നായി അറിയാം.

ബോളിവുഡ് ഉള്‍പെടെ സിനിമ തട്ടകങ്ങളും കര്‍ഷകര്‍ക്ക് നീതിയും അതിജീവനവും ഉറപ്പാക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിെന്‍റ ‘ഭക്ഷ്യവിഭവ സൈന്യ’മെന്നാണ് അവര്‍ ഇവരെ വിേശേഷിപ്പിച്ചത്- അത് ശരിയുമാണ്. ‘കൃഷി ചെയ്യുന്ന പട്ടാളം’ ഭക്ഷണം ഉല്‍പാദിപ്പിച്ചില്ലെങ്കില്‍ അതിര്‍ത്തി കാക്കാന്‍ ‘നില്‍ക്കുന്ന സേന’ ഉണ്ടാകില്ല. ആര്‍.എസ്.എസ്- ബി.ജെ.പി സര്‍ക്കാര്‍ പക്ഷേ, ഈ കര്‍ഷക സൈന്യത്തെ ദേശീയവാദികളായി തിരിച്ചറിയുന്നതിന് പകരം ഇപ്പോഴും വന്‍കിട വ്യവസായ കുലങ്ങളെ തെരഞ്ഞുപിടിച്ച്‌ ദേശീയവാദികളായി എഴുന്നള്ളിക്കുന്ന തിരക്കിലാണ്.സിഖ് കര്‍ഷകര്‍ അങ്കത്തട്ട് ഉണര്‍ത്താന്‍ മറ്റൊരു കാരണം, സിഖ് മതം അനുശാസിക്കുന്ന പോലെ തൊഴിലിെന്‍റ മാന്യത പ്രതിരോധിക്കാന്‍ കൂടിയാണ്. സിഖ് മതത്തില്‍ ആപേക്ഷികമായെങ്കിലും ജാതി ഇല്ലാതാക്കുന്നതിലുമുണ്ട് തൊഴിലിന് പങ്ക്.

സിഖ് കര്‍ഷകരിലേറെയും ജാട്ടുകളാണ്. ചരിത്രപരമായി അവര്‍ ശൂദ്ര വര്‍ണാശ്രമക്കാരും. ഐക്യ പഞ്ചാബില്‍ ധ്വിജ വിഭാഗങ്ങളില്‍നിന്ന് (ബ്രാഹ്മണര്‍, ബനിയര്‍, ഖത്രികള്‍) പീഡനങ്ങളേറെ ഏറ്റുവാങ്ങിയവര്‍. ഗുരു നാനക് ദേവ സിഖ് മതം സ്ഥാപിക്കുകയും തെന്‍റയും ഇതര സിഖ് ഗുരുക്കന്മാരുടെയും പുണ്യഗീതങ്ങള്‍ ചേര്‍ത്ത് ഗുരു ഗ്രന്ഥ് സാഹിബ് എന്ന വേദഗ്രന്ഥം രചിക്കുകയും ചെയ്തതോടെ ശരിക്കും മോചനമായത് വര്‍ണാശ്രമത്തിനും തൊഴിലിെന്‍റ പേരിലെ അനീതികള്‍ക്കുമാണ്.

ശൂദ്ര തൊഴിലാളികളില്‍ അത് ആത്മാഭിമാനം പകര്‍ന്നു. ശ്രേണീബദ്ധമായ സമൂഹത്തിലെ താഴെത്തട്ടില്‍ അപമാനിതരായി കഴിഞ്ഞവരെന്നതു മാറി സമത്വവും മാന്യതയുമുള്ളവരായി അവര്‍ വളര്‍ന്നു. രാജ്യത്ത് ഇന്ന് ജാട്ട് സിഖുകാരോളം സ്വാഭിമാനം പുലര്‍ത്തുന്നവര്‍ വേറെയുണ്ടാകണമെന്നില്ല. മസ്ഹബി സിഖുകാര്‍ എന്നുകൂടി വിളിക്കപ്പെടുന്ന ഇൗ ദളിത് സിഖുകാര്‍ പഞ്ചാബില്‍ സാമൂഹിക വിവേചനത്തിന് തീരെ ഇരകളല്ലെന്ന് അര്‍ഥമൊന്നുമില്ല ഇതിന്. അവരും അനുഭവിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *