നവാബ് മാലികിനെതിരെ സമീര്‍ വാങ്കഡേ മാനനഷ്ടക്കേസ് നല്‍കി

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിക്കിനെതിരെ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ മാന നഷ്ടക്കേസ് നല്‍കി. ഷാറൂഫ് ഖാന്റെ പുത്രന്‍ ആര്യന്‍ ഖാനെ മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തത് സീമര്‍ വാങ്കഡേ ആയിരുന്നു.
എസ്.സി/എസ്.ടി നിയമപ്രകാരം മുംബൈയിലെ ഗോരെഗാവ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വാങ്കഡെ സര്‍ക്കാര്‍ ജോലി നേടിയതെന്ന് മാലിക് ആരോപിച്ചിരുന്നു. എസ്.സി-എസ്.ടി കമ്മീഷനില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് വാങ്കഡെ പരാതി നല്‍കിയത്.

ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ വാങ്കഡെ ജന്മനാ മുസ്ലിമല്ലെന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മഹര്‍ ജാതിയില്‍പ്പെട്ടയാളാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വാങ്കഡെയും പിതാവ് ഗ്യാന്ദേവ് വാങ്കഡെയും ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല.

ജാതി സര്‍ട്ടിഫിക്കറ്റിലെ മതം, ജാതി അവകാശവാദം എന്നിവ സംബന്ധിച്ച് നവാബ് മാലിക്കും മറ്റുള്ളവരും നല്‍കിയ പരാതികളില്‍ കഴമ്പില്ലെന്നും തുടര്‍ന്നാണ് പരാതികള്‍ തള്ളുന്നതെന്നും ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പാണ് ഉത്തരവിറക്കിയത്. നവാബ് മാലിക്, മനോജ് സന്‍സാരെ, അശോക് കാംബ്ലെ, സഞ്ജയ് കാംബ്ലെ തുടങ്ങിയ നേതാക്കളാണ് പരാതി നല്‍കിയിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *