ദേശീയ പൗരത്വ രജിസ്റ്റര്‍‌: മുസ്‌ലിംകളല്ലാത്തവര്‍ പേടിക്കെണ്ടെന്ന് ബിജെപി നേതാവ്


ആസാം ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തായ മുസ്‌ലിംകളല്ലാത്തവര്‍ പേടിക്കെണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ. സാമ്ബത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശി മുസ്‌ലിംകളെ തിരിച്ചറിയാനാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിയമവിരുദ്ധ കുടിയേറ്റക്കാരെ തരംതിരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് വേട്ടയാടപ്പെട്ട ഹിന്ദുക്കളാണ്. മറ്റൊന്ന് സാമ്ബത്തിക നേട്ടം മുന്നില്‍കണ്ട് നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്‌ലിംകളാണ്. ഹിന്ദുക്കളും മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാരും പേടിക്കേണ്ട. അവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ അവരെ സംരക്ഷിക്കും- അദ്ദേഹം പറഞ്ഞു.


പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയാലുടന്‍ മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും. പക്ഷേ ബംഗ്ലാദേശി മുസ്‌ലിംകള്‍ സമ്ബാദിക്കാന്‍ നുഴഞ്ഞുകയറിയവരാണ്. അവര്‍ ദുരിതമനുഭവിക്കുന്നവരല്ല. എന്തിന് നമ്മള്‍ അവരെ വോട്ടര്‍മാരായി ചേര്‍ക്കണം?”, കൈലാഷ് വിജയ്‌വാര്‍ഗിയ ചോദിച്ചു.

കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൗരത്വ പട്ടിക തയാറാക്കിയത്. വിദേശികള്‍ കാരണം നമ്മുടെ യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. ബി.ജെ.പിയുടെ കണക്ക് പ്രകാരം 10 മില്യണ്‍ ബംഗ്ലാദേശി മുസ്‌ലിംകള്‍ ബംഗാളിലുണ്ട്. പ്രത്യാഘാതങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ തീവ്രവാദ ഫണ്ടിംഗിന്‍റെ കേന്ദ്രമായിക്കഴിഞ്ഞു. കള്ളനോട്ടുകളുടെ തലസ്ഥാനമാണ് മാല്‍ഡയെന്നും വിജയ്‌വര്‍ഗിയ ആരോപിച്ചു.



Sharing is Caring