ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് പൊലിസ് കോടതിയില്‍. കേസിലെ നിര്‍ണായക സാക്ഷിയടക്കമുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന് തെളിവുകളുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് കോടതി മാറ്റിവച്ചു.

ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷന്‍ വാദം ഇന്ന് നടക്കാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ജയിലില്‍ കിടന്നപ്പോഴും ശ്രമിച്ചെന്ന വിവരം പൊലിസിന് ലഭിച്ചത്. സ്വാധീനിക്കാന്‍ ശ്രമിച്ച സാക്ഷികളില്‍ ഒരാളുടെ വ്യക്തമായ തെളിവുകള്‍ പൊലിസ് ലഭിച്ചിട്ടുണ്ട്.

കേസില്‍ പ്രധാനതെളിവായി പൊലിസ് ഉയര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് കോടതി ചോദിച്ചു. എന്നാല്‍, അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഇതാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും നേരിടുന്ന വെല്ലുവിളിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *