പേരൂര്‍ക്കടയില്‍ സ്വന്തം കുഞ്ഞിെന നഷ്ടപ്പെട്ട അനുപമയുടെ ജീവിതപങ്കാളി അജിത്തിെന്റ മുന്‍ഭാര്യ നസിയ തനിക്ക് പറയാനുള്ളത് വ്യക്തമാക്കുന്നു
എെന്റ ഇഷ്ടപ്രകാരമാണ് വിവാഹമോചനം നേടിയതെന്ന അജിത്തിെന്റ വാദം കള്ളമാണ്. ഞാന്‍ പൂര്‍ണമനസ്സോടെ വിവാഹമോചനം നല്കിയതല്ല. അജിത്തും അനുപമയും ചേര്‍ന്ന് ആ അവസ്ഥയിലേക്ക് എത്തിച്ചതാണ്. അതിനായി അജിത് തെന്ന മര്‍ദിച്ചു. തല്ലിക്കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തി.
പേടിച്ച് അടുത്ത വീട്ടില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ ഞാനൊരു പുഴുവാണെന്ന് എനിക്കുതന്നെ തോന്നും. അതുകൊണ്ടാണ് വൈകിയാണെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍വന്നത്. അവരുടെ അച്ഛനാണ് എന്നെ രംഗത്തിറക്കിയതെന്നാണ് അനുപമ പറയുന്നത്. എനിക്കു പിന്നില്‍ ആരുമില്ല.
അതുെകാണ്ട് എനിക്കൊന്നും കിട്ടാനുമില്ല. 2011ലായിരുന്നു ഞങ്ങളുടെ വിവാഹം. മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് അജിത്തുമായി പ്രണയത്തിലായി കൂടെ പോയത്. ഡാന്‍സ് പഠിക്കാന്‍ പോയാണ് ഡാന്‍സ് മാസ്റ്ററായ അജിത്തിനെ പരിചയപ്പെട്ടത്. വിവാഹശേഷം പാര്‍ട്ടിയില്‍ ചേര്‍ന്നു.
ഇപ്പോള്‍ ഡി.വൈ.എഫ്.ഐ പേരൂര്‍ക്കട മേഖല സെക്രട്ടറിയാണ്. ദാമ്ബത്യത്തിലെ ചില്ലറ പിണക്കങ്ങള്‍ക്കിടയിലും ഞങ്ങള്‍ സന്തോഷമായി കഴിയുകയായിരുന്നു. അനുപമ മേഖല കമ്മിറ്റി അംഗമായി വന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇരുവരും ഒന്നിച്ചിരിക്കുന്നതും പെരുമാറുന്നതും കണ്ടപ്പോള്‍ ചോദ്യം ചെയ്തു. അനുപമ സഹോദരിയെപ്പോലെയാണ് എന്നാണ് അന്ന് അജിത് പറഞ്ഞത്. അടുപ്പം കണ്ട് കമ്മിറ്റിയില്‍നിന്ന് പലപ്പോഴും സങ്കടത്തോടെ ഇറങ്ങിപ്പോന്നിട്ടുണ്ട്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അനുപമയെ എങ്ങനെയെങ്കിലും ഒഴിവാക്കുമെന്നാണ് അജിത് പറഞ്ഞത്. എന്നാല്‍, എന്നെ ഒഴിവാക്കാനായി ഇരുവരുടെയും ശ്രമം. പോകാന്‍ ഇടമില്ലാത്തതിനാല്‍ വിവാഹമോചനം നല്കാന് തയാറായില്ല. അറിയാവുന്ന പാര്‍ട്ടിയിലെ ചിലരും പറഞ്ഞു, വിവാഹമോചനം നല്‍കരുതെന്ന്. അത് നിയമപ്രകാരം ഞാനയാളുടെ ഭാര്യയായതുകൊണ്ടാണ്. മറ്റൊരു നേട്ടത്തിനുമല്ല.
കുഞ്ഞിനെ മറ്റൊരിടത്താക്കുമെന്നും അനുപമയെ വിവാഹം കഴിപ്പിച്ചയച്ചോളാമെന്നും അജിത്തും നസിയയും ഒന്നിച്ചു കഴിയണം എന്നും അനുപമയുടെ പിതാവ് പറഞ്ഞു.
അതിനുവേണ്ടി ആയിരിക്കാം അവര്‍ മകളുടെ കുഞ്ഞിനെ മറ്റൊരിടത്താക്കിയത്. അനുപമ മുദ്രപ്പത്രത്തില്‍ ഒപ്പിടുന്നത് കണ്ടിട്ടില്ല. കുഞ്ഞിനെ കൈമാറാന്‍ തയാറായി അനുപമ ഒപ്പിട്ടെന്ന് പറഞ്ഞ് പിതാവ് മുദ്രപ്പത്രം കാണിക്കുകയായിരുന്നു. വിവാഹമോചനത്തിന് സമ്മതിക്കില്ലെന്ന് ഞാന്‍ വീട്ടില്‍ചെന്ന് നേരിട്ട് അറിയിച്ചതോടെയാണ് അനുപമ അതിന് തയാറായത്.
അതോടെ പ്രശ്നങ്ങള്‍ തീര്െന്നന്ന് ഞാനും സമാധാനിച്ചു. കുഞ്ഞിനെ മറ്റാര്‍ക്കെങ്കിലും കൈമാറിയാല്‍ എനിക്ക് ഭര്‍ത്താവിനെ തിരിച്ചുകിട്ടുമെന്നായിരുന്നു കരുതിയിരുന്നത്. ആ പ്രതീക്ഷയിലാണ് ജനുവരിയില്‍ വിവാഹമോചനം നേടുന്നതുവരെ അജിത്തിനൊപ്പം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ മാറിമാറി കഴിയുകയാണ്.
ജോലി തേടാന്‍ മാത്രം വിദ്യാഭ്യാസമില്ല. മാതാപിതാക്കളെ ധിക്കരിച്ച് ഇറങ്ങിപ്പോന്നതിനാല്‍ അവിടെ കയറിച്ചെല്ലാനും ധൈര്യമില്ല. അജിത്തിനൊപ്പം പോയശേഷം കുറേക്കാലം കഴിഞ്ഞാണ് മാതാപിതാക്കളും സഹോദരങ്ങളും മിണ്ടിത്തുടങ്ങിയത്. ഇടക്ക് അജിത്തുമായി പിണങ്ങുേമ്ബാള് നിവൃത്തിയില്ലാതെ വീട്ടില്‍ പോയി നിന്നിട്ടുണ്ട്. ഇനി അങ്ങനെ കഴിയാന്‍ വയ്യ.