ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുമ്ബോഴും പരസ്പരം പഴിചാരി സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും. പനി നിയന്ത്രണത്തെ കുറിച്ചു ചര്‍ച്ച ചെയ്യാനെത്തിയ രണ്ടു മന്ത്രിമാരെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കാഞ്ഞതു തര്‍ക്കം രൂക്ഷമാക്കി. അതേസമയം, ചിക്കുന്‍ഗുനിയ ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനഞ്ചായി.













