ലാസ: ടിബറ്റിലെ ക്വമാഡോയില്‍ 12,000 വര്‍ഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി. കരിങ്കല്‍ ഖനനത്തിനിടെ തൊഴിലാളികളാണ് ശില്പം ആദ്യം കണ്ടത്. 10 മീറ്ററിലേറെ ഉയരമുള്ള ശില്പമാണ് കണ്ടെടുത്തത്. ഇത് പിന്നീട് പരിശോധനകള്‍ക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് ശില്പത്തിന് ഇത്രയേറെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശില്പമാകാമിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.













