ജോസ് കെ. മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുന്നുവെന്ന് പി.ജെ.ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്ക വിഷയത്തില്‍ കോടതി വിധി വന്നതിനു പിന്നാലെ ജോസ് കെ.മാണിയെ വിമര്‍ശിച്ച്‌ പി.ജെ.ജോസഫ്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ജോസ് കെ.മാണി പറയുന്നത് ‘താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്ബ്’ എന്ന നിലപാടു കൊണ്ടാണെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ജോസഫ് പറഞ്ഞു.

‘ജോസ് കെ. മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ ഞങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ ചിഹ്നം വേണ്ടെന്നു പറഞ്ഞ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേ ശൈലിയിലാണ് ജോസ് കെ.മാണി ഇപ്പോഴും മുന്നോട്ടു പോകുന്നത്. തെറ്റുതിരിത്തുന്നുവെന്ന് കാട്ടി കത്തു നല്‍കിയാല്‍ ജോസിനും കൂട്ടര്‍ക്കും പാര്‍ട്ടിയിലേക്ക് മടങ്ങിവരാം.’ – ജോസഫ് പറഞ്ഞു.

കോടതിവിധിയില്‍ ദൈവത്തിന് നന്ദി പറയുന്നു. കേരളാ കോണ്‍ഗ്രസിലേക്ക് എല്ലാവരും മടങ്ങിവരികയാണെന്നും കേരളാ കോണ്‍ഗ്രസ് എം ഒന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *