ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകൂട്ടിയത് അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എം പി

ജീവന്‍ രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധനവ് രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണെന്ന് ജോണ് ബ്രിട്ടാസ് എംപി. രാജ്യത്തെ ജനങ്ങള്‍ ഇന്ധന വില വര്‍ധനവില്‍ വലയുന്ന സാഹചര്യത്തില്‍ ഇരുട്ടടിയായി ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരുന്ന് വിലയില്‍ 11%ത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.
പുതിയ സാമ്പത്തികവര്‍ഷത്തിന് ഇന്നു തുടക്കമായതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ നിലവില്‍ വരും. 871 രാസഘടകങ്ങളുടെ വില കൂടിയതോടെയാണ് അവ ചേര്‍ത്ത് നിര്‍മിക്കുന്ന മരുന്നുകളുടെ വില വര്‍ധിച്ചത്. ഇതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുത്തനെ വര്‍ധിക്കും. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വിലയും ഉയര്‍ന്നു. ഇന്ധന വിലവര്‍ധനവിനോപ്പം ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില വര്‍ദ്ദിച്ചതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് വലയുകയാണെന്ന് ജോണ് ബ്രിട്ടാസ് എംപി രാജ്യസഭയില്‍ വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒറ്റയടിക്ക് 11%മാണ് മരുന്ന് വില കുത്തനെ ഉയര്‍ത്തിയത്. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വിലയും ഇതോടെ കുത്തനെ ഉയരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *