ജിഎസ്ടി: തുണിത്തരങ്ങള്‍ക്ക് വിലയേറും

രാജ്യത്ത് ജൂലൈ ഒന്നു മുതൽ നടപ്പാക്കുന്ന ചരക്ക് സേവന നികുതിയിൽ ടെക്സറ്റൈൽസ് ഉത്പന്നങ്ങളുടെ നികുതി വർധിപ്പിച്ചത് വിലവർധിക്കാൻ കാരണമാകും. നികുതി പരിഷ്കാരങ്ങൾ ഏകീകൃതമല്ലെന്നും ഇത് രാജ്യത്തെ തുണിത്തരങ്ങളുടെ വില വൻതോതിൽ വർധിക്കാൻ കാരണമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കോട്ടണ്‍ തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനവും റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് 12 ശതമാനവും നികുതി ചുമത്താനാണ് ഇന്നലെ ധാരണയായത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയറ്റലിയാണ് ഇക്കാര്യം അറിയിച്ചത്.
പട്ട് നൂൽ, ചണനൂൽ, തുടങ്ങിയവയ്ക്ക് നിലവിൽ നികുതി ചുമത്തിയിട്ടില്ല. എന്നാൽ ഇവയെല്ലാം നികുതിയുടെ പരിധിയിൽ വരുമ്പോൾ വലിയ പ്രതിസന്ധിയാണ് രാജ്യത്തെ ടെക്സ്റ്റൈൽ മേഖല നേരിടും. എന്നാൽ രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ നൂലിന് 2-4 ശതമാനം വരെ നികുതി ചുമത്തുന്നുണ്ടായിരുന്നു.
എല്ലാ തുണിത്തരങ്ങൾക്കും 12 നികുതി ഏർപ്പെടുത്തണമെന്നാണ് പുതിയ നിർദേശം. നിവലിൽ 1000 രൂപയ്ക്ക് മുകളിലുള്ള തുണിത്തരങ്ങൾക്ക് 6-7 ശതമാനമാണ് ലെവി ചുമത്തിയിരുന്നത്. എന്നാൽ 1000 രൂപയ്ക്ക് താഴെയുള്ള തുണിത്തരങ്ങൾക്കും 5 ശതമാനം നികുതി ഏർപ്പെടുത്തുമ്പോൾ വലിയ വിലവർധനയാണ് ഉണ്ടാകാൻ പോകുന്നത്.
സർക്കാരിന്‍റെ പുതിയ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സെഞ്ചുറി ടെക്സ്റ്റൈൽസ് ഉടമ ആർ.കെ. ഡാൽമിയ വ്യക്തമാക്കി. എന്നാൽ ഉപയോക്താക്കൾക്ക് ഏറെ നഷ്ടമുണ്ടാക്കുന്ന തീരുമാനമാണ് വന്നിരിക്കുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *