ചീഫ് സെക്രട്ടറിക്കു മര്‍ദനം: കേജരിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും


ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആപ്പ് എംഎല്‍എമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പോലീസ് ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.


തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കേജരിവാളിനെ ചോദ്യം ചെയ്യുകയും കേജരിവാളിന്‍റെ വസതിയില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.


ഫെബ്രുവരി 19ന് കേജരിവാളിന്‍റെ വസതിയില്‍ നടന്ന യോഗത്തിനിടെയാണ് അന്‍ഷു പ്രകാശിനു മര്‍ദനമേറ്റത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആപ്പ് എംഎല്‍എമാര്‍ മര്‍ദിച്ചതായി അന്‍ഷു പ്രകാശ് ആരോപിച്ചിരുന്നു.സംഭവത്തില്‍ 11 ആംആദ്മിപാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരേ അന്‍ഷു പ്രകാശ് ഡല്‍ഹി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.



Sharing is Caring