കൊച്ചി നാവിക ആസ്ഥാനത്തു നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശി രക്ഷിത്ത് കുമാറാണ് മരിച്ചത്. കാവൽ ജോലിക്കിടെ മരിച്ച ഇയാൾക്ക് 23 വയസ്സായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാവിക ആസ്ഥാനത്തു നങ്കൂരം ഇട്ടിരുന്ന ഐ എൻ എസ് ജമുനയിൽ വച്ചാണ് സംഭവം. രാവിലെ ആറു മണിക്കാണ് രക്ഷിത്ത് ജോലിക്ക് കയറിയത്. കയ്യിൽ തോക്കു ഉണ്ടായിരുന്നതിനാൽ അബദ്ധത്തിൽ പൊട്ടിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്.