കേസ് ഒത്തുതീര്‍ക്കാന്‍ ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തു; പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ആളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി. ഹര്‍ജി നല്‍കിയ കളമശേരി സ്വദേശി ഗിരീഷ് ബാബുവില്‍നിന്ന് വിജിലന്‍സ് ഐജിയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയതെന്നാണു സൂചന. കേസ് ഒത്ത് തീര്‍പ്പാക്കുന്നതിനായി പണം വാഗ്ദാനം ചെയ്‌തെന്ന മൊഴി ഇദേഹം അന്വേഷണ സംഘത്തിന് നല്‍കിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വിജിലന്‍സ് ഐജിയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയത്. ആരോപണം സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ച്‌ വിജിലന്‍സ് ഐജി അന്വേഷിച്ച്‌ ജൂണ്‍ എട്ടിന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഹര്‍ജിക്കാരനു ഭീഷണിയുണ്ടെന്ന് വീണ്ടും പരാതികിട്ടിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കളമശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ജസ്റ്റീസ് സുനില്‍ തോമസിന്‍റേതായിരുന്നു ഇടക്കാല ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *