കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദൻ.
സഹകരണ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സംയുക്ത പ്രമേയം പാസാക്കാൻ ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് വിഎസ്, ബി ജെ പിക്കെതിരെ ആഞ്ഞടിച്ചത്. ജനങ്ങള്‍ ഇവിടെ അരിവാങ്ങാന്‍ പണത്തിനായി വരി നില്‍ക്കുമ്പോള്‍ ബി.ജെ.പി ക്കാരുടെ അക്കൗണ്ടില്‍ അനധികൃത പണം കുമിഞ്ഞ് കൂടുകയാണെന്നും വി.എസ് ആരോപിച്ചു.
സഹകരണ പ്രസ്ഥാനം കേരളത്തിന്റെ ചോരയും നീരുമാണ്. ഏറെയാളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ സ്ഥാപനങ്ങള്‍. ഇതിനെ തകര്‍ക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം തടായാനാണ് നോട്ട് നിരോധന നടപടിയെന്ന് പറയുന്ന പ്രധാനമന്ത്രി ധൈര്യമുണ്ടെങ്കില്‍ അദാനിയെയും, അംബാനിയെയുമെല്ലാം തൊട്ടുനോക്കൂവെന്നും അപ്പോ കാണാം കളിയെന്നും വി.എസ് പറഞ്ഞു.