കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍: കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി

മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍ കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. സര്‍ക്കാര്‍ രൂപവത്കരിച്ചതിനുശേഷം മന്ത്രിസഭ വിപുലീകരണം, വകുപ്പ് വിഭജനം, ബജറ്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഭരണപ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ഇതെല്ലാം പരിഹരിച്ച്‌ മുന്നോട്ടുപോകുന്നതിനിടെയാണ് മുഖ്യമന്ത്രിപദവി രാജിവെക്കാന്‍പോലും തയാറാണെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത്.
സഖ്യസര്‍ക്കാറില്‍ അതൃപ്തരായ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളും കുമാരസ്വാമിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി. കോണ്‍ഗ്രസില്‍നിന്നുള്ള സമ്മര്‍ദം വന്നപ്പോഴോക്കെ ഇത്തരത്തില്‍ കുമാരസ്വാമി പ്രതികരിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്ത് താന്‍ സന്തുഷ്ടനല്ലെന്നും സഖ്യസര്‍ക്കാറിെന്‍റ വിഷം കഴിച്ച അവസ്ഥയിലാണെന്നുമുള്ള വൈകാരിക പ്രസംഗം കോണ്‍ഗ്രസ് നേതാക്കളെയും അങ്കലാപ്പിലാക്കി.

മുഖ്യമന്ത്രിസ്ഥാനത്തിലൂടെ കുമാരസ്വാമിക്ക് വിഷമല്ല, അമൃതാണ് കോണ്‍ഗ്രസ് നല്‍കിയതെന്നാണ് േകാണ്‍ഗ്രസ് എം.എല്‍.എ ഡോ. സുധാകര്‍ പ്രതികരിച്ചത്. സ്വയം കരയുന്നതിനുപകരം സാധാരണക്കാരുടെ കണ്ണീരൊപ്പാനാണ് കുമാരസ്വാമി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമിയോട് വിഷം കുടിക്കാന്‍ തങ്ങളല്ല ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് എ. മഞ്ജു വിമര്‍ശിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളാണ് സഖ്യസര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിച്ചതെന്നും കുമാരസ്വാമിയെ ഭരിക്കാന്‍ അനുവദിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കെ.ബി. കോലിവാദ് പ്രതികരിച്ചത്.

കാര്‍ഷിക വായ്പ എഴുതിത്തള്ളാനുള്ള തുക കണ്ടെത്തുന്നതിനായി പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ചതും അന്നഭാഗ്യ പദ്ധതിയില്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള അരി ഏഴു കിലോയില്‍നിന്നും അഞ്ചുകിലോ ആക്കി കുറച്ചതും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഫണ്ട് കണ്ടെത്താനുള്ള തീരുമാനങ്ങളെ എതിര്‍ക്കുന്നതില്‍ അതൃപ്തനായ കുമാരസ്വാമി ക്ഷമകെട്ടാണ് തുറന്നുപറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *