കലൈജ്ഞര്‍ കരുണാനിധിക്ക് ജൂണ്‍ മൂന്നിന് 95 വയസ്സ്. ഡി.എം.കെ പ്രസ്ഥാനത്തിെന്റ ചരിത്രം ഇഴചേരുന്ന ജീവിതമാണ് കരുണാനിധിയുടേത്. ഒരു പാര്‍ട്ടിയുടെ തലപ്പത്ത് ഇത്രകാലം തുടര്‍ച്ചയായി ഇരുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ന് രാജ്യത്തില്ല. 1949 മുതല്‍ 69 വരെ സി.എം. അണ്ണാദുരെയാണ് ഡി.എം.കെയെ നയിച്ചത്. 1969 ഫെബ്രുവരി മൂന്നിന് അണ്ണാദുരെ മരിച്ചശേഷം പാര്‍ട്ടി അധ്യക്ഷനായി എം. കരുണാനിധിയല്ലാതെ മറ്റൊരാളുണ്ടായിട്ടില്ല.
രാഷ്ട്രീയത്തില്‍ ചാണക്യതന്ത്രങ്ങളും കൃത്യമായ കരുനീക്കങ്ങളുമായാണ് കരുണാനിധി മുന്നേറിയത്. അണ്ണാദുരെ മരിക്കുേമ്ബാള് ഡി.എം.കെയില്‍ രണ്ടാമന് വി.ആര്.നെടുഞ്ചെഴിയനായിരുന്നു. പക്ഷേ, സെന്റ്ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും കരുണാനിധിയുടെ കൈകളിലാണ് എത്തിയത്. താരരാജാവായ എം.ജി. രാമചന്ദ്രെന്റ സഹായത്തോടെയായിരുന്നു ഇതിന് കരുനീക്കം. ഇതേ എം.ജി.ആര് തനിക്ക് ഭീഷണിയാവുന്നുവെന്ന് കണ്ടപ്പോള്‍ 1972ല്‍ പാര്‍ട്ടിയെ പിളര്‍ത്താനും കരുണാനിധി മടിച്ചില്ല. രാഷ്ട്രീയ ജീവിതത്തില്‍ കരുണാനിധി ഒരുപക്ഷേ, മുട്ടുമടക്കിയത് എം.ജി.ആറിെന്റ മുന്നില്‍ മാത്രമാകും.
1977 മുതല്‍ ’89 വരെ നീണ്ട 12 വര്‍ഷക്കാലം അധികാരത്തിന് പുറത്ത് കാത്തിരിക്കാന്‍ കരുണാനിധി നിര്‍ബന്ധിതനായത് എം.ജി.ആറിെന്റ മാസ്മരിക വ്യക്തിത്വം കാരണമായിരുന്നു.
80 വര്‍ഷക്കാലമായി സാമൂഹിക- പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഏഴ് ദശാബ്ദകാലം ഡി.എം.കെയില്‍. ഇതില്‍ 50 വര്‍ഷത്തിലേറെ പ്രസ്ഥാനത്തിെന്റ അധ്യക്ഷ സ്ഥാനത്ത്. 60 വര്‍ഷം തുടര്‍ച്ചയായി നിയമസഭാംഗം. 13 തവണയാണ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. അഞ്ചു തവണ മുഖ്യമന്ത്രിയായ കരുണാനിധി 18 വര്‍ഷത്തിലധികം ഇൗ പദവിയലങ്കരിച്ചു. രാഷ്ട്രീയത്തില്‍ മാത്രമല്ല, കലാസാഹിത്യ മേഖലകളിലും പത്രപ്രവര്‍ത്തന രംഗത്തും തേന്റതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. മൂന്നു വര്‍ഷത്തിലധികമായി കരുണാനിധി വാര്‍ധക്യസഹജമായ അവശതകള്‍ മൂലം വിശ്രമത്തിലാണ്.