കണ്ണൂർ സർവകലാശാല നിയമന വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കണ്ണൂർ:സർവകലാശാല നിയമന വിവാദത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബോർഡിനു മുകളിൽ കമ്മ്യൂണിസ്റ്റ് പാഠശാല എന്ന ബാനർ കെട്ടിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. വി സി നിയമനത്തിൽ മന്ത്രി അനധികൃത ഇടപെടൽ നടത്തിയെന്നതിന് തെളിവാണ് കത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വി ഡി സതീശൻ പറഞ്ഞു.

മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കൾ. രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയിൽ പരാതി നൽകും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി.കണ്ണൂർ സർവകലാശാല വി സിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് കെ എസ് യുവും രംഗത്തെത്തിയിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *