ഒമ്പത് മാസത്തോളം ഹരിയാനയിലെ അമ്പലത്തിനുള്ളിൽ കഴിഞ്ഞ പാകിസ്ഥാൻ സ്വദേശി പിടിയിൽ. ഇയാളിൽ നിന്നും പിടിച്ചെടുത്ത പാൻ കാർഡ് പ്രകാരം ഇയാളുടെ പേര് രസ്‌രാജ് ദാസ് എന്നാണ്. എന്നാൽ പാസ്‌പോർട്ടിൽ രാജ എന്നാണ് കാണിച്ചിരിക്കുന്നത്. ഇത് പ്രകാരം പാകിസ്ഥാനിലെ സിന്ധു പ്രവിശ്യയിലെ ഹിന്ദു കോളനിയായ ലർക്കാനയാണ് രാജയുടെ സ്വദേശം. രസകരമായ വസ്‌തുത എന്തെന്നാൽ ഇയാൾക്ക് ആധാർ കാർഡു പോലും ലഭിച്ചു എന്നുള്ളതാണ്.
ഭക്തിയിൽ ആകൃഷ്‌ടനായാണ് താൻ ക്ഷേത്രത്തിൽ കഴിഞ്ഞത് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. രാജയ്‌ക്ക് പാകിസ്ഥാനിൽ രണ്ട് സഹോദരന്മാർ ഉണ്ടെന്നും കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇയാൾക്ക് ‘ഇസ്കോൺ’ എന്ന സംഘടനയുമായി ബന്ധമുണ്ടായിരുന്നെന്നും പൊലീസ് സൂപ്രണ്ട് സതീഷ് ബാലൻ പറഞ്ഞു. ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.