യുപിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു ഒരു കുടുംബത്തിലെ എട്ടു പേർ മരിച്ചു. ടിക്രി ഗ്രാമത്തിൽ നൂറുൽ ഹസൻ എന്നയാളുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.
സ്ഫോടനത്തിൽ ഇരുനില വീട് തകർന്നവുവീണു. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. ഏഴു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഫോറൻസിക് സംഘം അപകടം നടന്ന സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.