ഇന്ന് ലോക കാഴ്ചദിനം

ഇന്ന് ലോക കാഴ്ചദിനം. ഒക്ടോബറിലെ രണ്ടാമത് വ്യാഴാഴ്ചയാണ് ലോകകാഴ്ചദിനമായി ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2019 -2020 അധ്യയന വര്‍ഷത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ -സ്വകാര്യ സ്കൂളുകളില്‍ നടത്തിയ കാഴ്ച പരിശോധന സര്‍വേ റിപ്പോര്‍ട്ട് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

സര്‍വേ പ്രകാരം സര്‍ക്കാര്‍ സ്കൂളുകളിലെ 12.24 ശതമാനം വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ സ്കൂളുകളിലെ 21.34 ശതമാനം വിദ്യാര്‍ഥികള്‍ക്കും കാഴ്ചയില്‍ തകരാറുകളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാഴ്ചശക്തിയുടെ മാനദണ്ഡമായ 6/6 എന്ന തോതില്‍ കുറഞ്ഞ വിദ്യാര്‍ഥികളിലാണ് കാഴ്ച തകരാര്‍ നിര്‍ണയിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച്‌ നടത്തിയ സര്‍വേയില്‍ രാജ്യത്തെ 166 സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും 140 സ്വകാര്യ സ്കൂളുകളില്‍നിന്നുമായി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളില്‍ കാഴ്ച പരിശോധന നടത്തിയെന്ന് മന്ത്രാലയത്തിലെ നോണ്‍ കമ്യൂണിക്കബ്ള്‍ ഡിസീസ് മേധാവി ഡോ. ഖുലൂദ് അല്‍ മുതവ്വ പറഞ്ഞു.

പ്രതിവര്‍ഷം രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആരോഗ്യമന്ത്രാലയം പരിശോധന നടത്താറുണ്ട്. കുട്ടികളുടെ കാഴ്ച സംബന്ധിച്ച്‌ സ്കൂള്‍ നഴ്സുമാര്‍ നിര്‍ബന്ധമായും പരിശോധന നടത്തിയിരിക്കണം. തകരാറ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഹെല്‍ത്ത് സെന്‍ററുകളിലെത്തിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താല്‍മോളജിസ്റ്റായ ഡോ. ഷാദി അല്‍ അഷ്വാല്‍ പറഞ്ഞു.

വിദ്യാര്‍ഥികളിലെ 49 ശതമാനം കാഴ്ച തകരാറുകളും മയോപിയ, ഹൈപ്പറോപിയ, അസ്റ്റിഗ്മാറ്റിസം തുടങ്ങിയവ മൂലമാണ് സംഭവിക്കുന്നത്.വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട 80 ശതമാനം പ്രവൃത്തികളുടെയും ഉത്തരവാദിത്തം കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ഇതിനാല്‍ മറ്റു രോഗങ്ങളെക്കാള്‍ കാഴ്ചയാണ് പഠനത്തെ ഏറെ ബാധിക്കുന്നത്. പഠനത്തില്‍ മുന്നേറ്റം നടത്തുന്നതില്‍ മികച്ച കാഴ്ച പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *