ഇങ്ങനെയൊരാളുണ്ടെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചതിന് ട്രോളന്‍മാര്‍ക്ക് നന്ദി;മഡോണ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് മഡോണ സെബാസ്റ്റ്യന്‍. താരത്തിന്റെ സിനിമകള്‍ പോലെ തന്നെ നടി ട്രോള്‍ കോളങ്ങളിലും ഇടപിടിച്ചിരുന്നു. മാതൃഭൂമി കപ്പ ടി വിയുടെ ഹാപ്പിനെസ് പ്രൊജക്‌ട് അഭിമുഖത്തില്‍ മഡോണ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ട്രോളന്മാര്‍ നടിയുടെ വാക്കുകള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

കുട്ടിക്കാലത്തെ ഓര്‍മ പങ്കുവെക്കവെയാണ് നീന്തലിനെ കുറിച്ച്‌ നടി പറഞ്ഞ്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്നും ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തപ്പോള്‍ വിഷമം വരുമായിരുന്നുവെന്നൊക്കെ താരം പറയുന്നുണ്ട്. പിന്നെ ഒന്നര വയസ്സില്‍ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയില്‍ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു. അത് കൊണ്ട് തനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താന്‍ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നെന്നും അഭിമുഖത്തില്‍ മഡോണ പറയുന്നു. എന്നാല്‍ ഈ ഭാഗം മാത്രം ട്രോന്മാര്‍ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിത ട്രോളന്മാര്‍ക്ക് നന്ദി പറയുകയാണ് താരം. അന്നത്തെ നീന്തന്‍ ട്രോളുകള്‍ തനിക്ക് ​ഗുണമായെന്ന് മഡോണ പറയുന്നു. അതിന് ശേഷം പല സിനിമാക്കാരും കഥ പറയാന്‍ വന്നു തുടങ്ങി, പരസ്യങ്ങളിലേക്ക് വിളി വന്നു. ഇങ്ങനെയൊരാളുണ്ടെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചതിന് ട്രോളന്‍മാര്‍ക്ക് നന്ദിയുണ്ടെന്നും മഡോണ പറയുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവര്‍ക്ക് അറിയില്ലല്ലോ. എനിക്ക് നേരെയുണ്ടായ ആദ്യത്തെ ട്രോളുകള്‍ ആയിരുന്നു അത്. എനിക്കത് പുതിയ അനുഭവമായിരുന്നു’, മഡോണ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *