ആലപ്പുഴ വള്ളികുന്നത്ത് 15 വയസുകാരനെ കുത്തിക്കൊന്നു. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്. പടയണിവട്ടം ക്ഷേത്രോൽസവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കുത്തേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാൽ രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പടയണിവട്ടം ക്ഷേത്രത്തില്‍ ഇന്നലെ വിഷു ഉത്സവമായിരുന്നു. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായി. അഭിമന്യുവിന്‍റെ സഹോദരനും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അഭിമന്യു എസ്എഫ്ഐ പ്രവര്‍ത്തകനും സഹോദരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണെന്ന് സിപിഎം പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിമന്യു. ആര്‍എസ്എസാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം ആരോപിച്ചു.
FLASHNEWS