അഗ്വെയ്റൊ ബാഴ്സലോണയിലേക്ക്, സ്ഥിതീകരിച്ചു ഗ്വാർഡിയോള

മാഞ്ചസ്റ്റര്‍: അര്‍ജന്‍റൈന്‍ ഫുട്ബോളര്‍ സെര്‍ജിയൊ അഗ്വെയ്റൊ ബാഴ്സലോണയില്‍ ചേരുമെന്ന് സ്ഥിരീകരിച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഒരു രഹസ്യം താന്‍ വെളിപ്പെടുത്താന്‍പോകുന്നുവെന്ന മുഖവുരയോടെയായിരുന്നു പെപ് ഇക്കാര്യം പറഞ്ഞത്.

അടുത്ത സീസണില്‍ അഗ്വെയ്റൊ തന്‍റെ ഹൃദയത്തിന്‍റെ ഭാഗമായ ബാഴ്സലോണയുമായി കരാര്‍ ഒപ്പിട്ടേക്കും. എക്കാലത്തെയും മികച്ച കളിക്കാരനായ മെസിക്കൊപ്പം അദ്ദേഹം കളിക്കാന്‍ പോകുന്നു. അഗ്വെയ്റൊ സന്തോഷവാനാണെന്ന് തനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എത്തുന്നതോടെ ബാഴ്സ കൂടുതല്‍ കരുത്തുറ്റതാകും ഗ്വാര്‍ഡിയോള പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇനി അര്‍ജന്‍റൈന്‍ ഫുട്ബോളര്‍ സെര്‍ജിയൊ അഗ്വെയ്റൊ ഇല്ല. ഇന്നലെ എവര്‍ട്ടണിനെതിരേയുള്ള മത്സരത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോ ളിനോട് അഗ്വെയ്റൊ വിടചൊല്ലി. അവസാന മത്സരത്തില്‍ സിറ്റിക്കായി രണ്ട് ഗോളുകളും അഗ്വെയ്റൊ നേടി. പകരക്കാരുടെ ബെഞ്ചില്‍നിന്ന് എത്തിയാണ് ഇരട്ട ഗോളുകളുമായി വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്‍റൈന്‍ താരം താരമായത്.

മാഞ്ചസ്റ്ററിലെ തെരുവില്‍ അഗ്വെയ്റോയ്ക്കായി ഭീമാകാരമായ ചുവര്‍ചിത്രം ആരാധകര്‍ ഒരുക്കിയിരുന്നു. ക്ലബ്ബിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമാണ് അഗ്വെയ്റൊ. 2011ല്‍ സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡില്‍നിന്ന് സിറ്റിയിലെത്തിയ അര്‍ജന്‍റൈന്‍ താരം 258 ഗോള്‍ സ്വന്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *