അഴിമതി നടത്താം, പുറത്തറിയരുത്; ബി.ജെ.പി നടപടിയെ ചൊല്ലി വിവാദം

കോഴിക്കോട്: മെഡിക്കല്‍ കോഴയിലും വ്യാജ രസീതി തട്ടിപ്പിലും ആരോപണവിധേയരെ വെള്ള പൂശുകയും, അഴിമതി പുറത്തറിയിച്ചുവെന്ന പേരില്‍ യുവ നേതാക്കളെ തരംതാഴ്ത്തുകയും ചെയ്ത ബി.ജെ.പി നടപടി വിവാദത്തില്‍. അഴിമതി നടത്തിക്കോളൂ, പുറത്തറിയിക്കരുത് എന്ന സന്ദേശമാണ് ഇതുവഴി പാര്‍ട്ടി നല്‍കിയെതന്നു പൊതുവില്‍ വ്യാഖ്യാനിക്കപ്പെടുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണ എന്നിവരെ ചുമതലകളില്‍നിന്ന് നീക്കിയ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരെന്‍റ തീരുമാനത്തില്‍ ഗ്രൂപ് താല്‍പര്യവും ആരോപിക്കപ്പെടുന്നുണ്ട്.

സംസ്ഥാന ബി.ജെ.പിക്ക് മുന്നില്‍ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ തീരുമാനമാകാതെ കിടക്കുന്നുണ്ട്. മെഡിക്കല്‍ കൗണ്‍സിലിെന്‍റ അംഗീകാരം നേടിത്തരാമെന്നുപറഞ്ഞ് വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ആര്‍. ഷാജിയില്‍നിന്ന് വാങ്ങിയ അഞ്ചുകോടി അറുപതു ലക്ഷം രൂപ ആരെല്ലാം വീതിച്ചെടുത്തെന്നു അന്വേഷിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല. ഒരു ആര്‍.എസ്. വിനോദിെന്‍റ പുറത്താക്കലിലൂടെ പ്രശ്നം ഒതുക്കാനാണ് താല്‍പര്യം കാട്ടിയത്. വിനോദിനെ മാത്രം വിശ്വസിച്ച്‌ ഇത്രവലിയ തുക ഒരു മെഡിക്കല്‍ കോളജ് ഉടമയും കൊടുക്കില്ല. ഈ ഇടപാടില്‍ കുമ്മനത്തിെന്‍റ ഓഫിസ്, അദ്ദേഹത്തിെന്‍റ വിശ്വസ്തന്‍, ഡല്‍ഹിയിലെ സഹായി എന്നിങ്ങനെ നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അഴിമതിയുടെ വ്യാപ്തി വളരെ വലുതാണ്. കോഴിക്കോട്ടു നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിെന്‍റ മറവില്‍ വ്യാജ രസീതടിച്ച്‌ പിരിവുനടത്തിയ സംഭവം അടിപിടിയിലും പൊലീസ് കേസിലും എത്തിനില്‍ക്കുകയാണ്. ഒരു സംസ്ഥാന കമ്മിറ്റി അംഗമാണ് ഇതില്‍ പ്രതി സ്ഥാനത്തുള്ളത്. ഈ സംഭവവും ഒതുക്കിത്തീര്‍ക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്.

ജന്‍ ഔഷധിയുടെ മറവിലെ ലക്ഷങ്ങളുടെ അഴിമതിയാരോപണത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണെന്‍റ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇദ്ദേഹം ചെയര്‍മാനായ ട്രസ്റ്റിനെതിരെയാണ് ആക്ഷേപം. സംസ്ഥാനെത്ത ജന്‍ ഔഷധി നോഡല്‍ ഓഫിസറുടെ നിയമനമടക്കമുള്ള കാര്യങ്ങള്‍ നടന്നത് ബി.ജെ.പി നേതൃത്വത്തിെന്‍റ താല്‍പര്യ പ്രകാരമാണെന്നു ബോധ്യപ്പെട്ടിരിക്കെ, പാര്‍ട്ടി നേതൃത്വം അറിഞ്ഞു നടത്തിയ അഴിമതിയായാണ് അതും വ്യാഖ്യാനിക്കപ്പെടുന്നത്. സംസ്ഥാന നേതാക്കളുള്‍പ്പെട്ട ഇത്തരം അഴിമതികള്‍ക്കു പുറമെ ജില്ല, പ്രാദേശിക തലങ്ങളിലും നേതാക്കന്മാര്‍ക്കെതിരെ ആരോപണങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറുന്നത്.

നടപടിക്ക് ഇരയായ രാജേഷും പ്രഫുല്‍ കൃഷ്ണയും മുന്‍ പ്രസിഡന്‍റ് വി. മുരളീധരനുമായി അടുപ്പമുള്ളവരാണ്. പാര്‍ട്ടി ഭരണഘടന പ്രകാരം നോട്ടീസ് നല്‍കി വിശദീകരണം തേടിയല്ല, ഇവരെ തരംതാഴ്ത്തിയത്. വളര്‍ന്നുവരുന്ന നേതാവും ചാനല്‍ ചര്‍ച്ചകളില്‍ സുപരിചിതനുമാണ് വി.വി. രാജേഷ്. കൃഷ്ണദാസ് പക്ഷത്തിെന്‍റ സമ്മര്‍ദത്തിനു വഴിപ്പെട്ടാണ് കുമ്മനം ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നു പരക്കെ ആക്ഷേപമുണ്ട്. അന്വേഷണ കമ്മിറ്റി അംഗങ്ങളായ കെ.പി. ശ്രീശന്‍, എ.കെ. നസീര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനും സമ്മര്‍ദമുണ്ടായിരുന്നു. അതു താല്‍ക്കാലികമായി ഉപേക്ഷിച്ചത് ഇവരെ മെഡിക്കല്‍ കോഴ കേസില്‍ വിജിലന്‍സ് സാക്ഷിയാക്കിയതു കൊണ്ടാണത്രെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *