അമ്മയുടെ പെന്‍ഷന്‍ തുക ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു

കൊല്‍ക്കൊത്ത: അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ തുക ലഭിക്കാന്‍ കൊല്‍ക്കൊത്ത സ്വദേശി ചെയ്തത് കേട്ടാല്‍ ഞെട്ടും. അമ്മ മരിച്ച വിവരം പുറംലോകമറിയാതെ ഫ്രീസറില്‍ സൂക്ഷിച്ചു. മൂന്നു വര്‍ഷമാണ് മൃതദേഹം കെമിക്കലുകളുടെ സഹായത്തോടെ വീട്ടില്‍ സൂക്ഷിച്ചത്. പെന്‍ഷന്‍ തുക കിട്ടാന്‍ ഓരോ മാസവും അമ്മയുടെ വിരലടയാളം ചെക്കില്‍ പതിപ്പിച്ചാണ് മകന്‍ ട്രഷറിയില്‍ എത്തിയിരുന്നത്.

തുകല്‍ സംസ്‌കരിക്കുന്നതില്‍ വിദഗ്ധനായ സുവബ്രത മസുംദെര്‍ ആണ് അമ്മ ബിന മസുംദറിന്റെ മൃതദേഹം യാതൊരു കേടുപാടുമില്ലാതെ വീട്ടില്‍ സൂക്ഷിച്ചത്. സുവബ്രതയുടെ 90കാരനായ പിതാവള ഗോപാല്‍ ചന്ദ്ര മസുംദെര്‍ ഇത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അമ്മ പുനര്‍ജീവിക്കും എന്ന കരുതിയാണ് മകന്‍ മൃതദേഹം സൂക്ഷിക്കുന്നതെന്നാണ് ഈ വൃദ്ധന്‍ കരുതിയത്.

എഫ്‌സിഐ ഓഫീസര്‍ ആയി വിരമിച്ച ബിന മസുംദെര്‍ക്ക് മാസം 50,000 രൂപയോളം പെന്‍ഷനായി ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി സുവബ്രതയാണ് ഈ പണം കൈപ്പറ്റിയിരുന്നത്. അതേസമയം, ബിന മസുംദെര്‍ മരിച്ചതായി അറിഞ്ഞിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ മകന്‍ നടത്തിയെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. സുവബ്രത മസുംദെര്‍ അയല്‍വാസികളുമായി യാതൊരു സമ്ബര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്നും അവര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *