അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി

ക്വലാലംപൂര്‍: ലൈംഗികാപവാദക്കേസില്‍ തടവിലായിരുന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പു നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മഹാതിര്‍ ശക്തമായ ഇടപെടലുകളാണ് ഇബ്രാഹിമിന്റെ മോചനത്തിന് വഴി വച്ചത്.

പ്രതിപക്ഷസഖ്യത്തിലെ മുഖ്യകക്ഷിയായ പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായ അന്‍വര്‍ ഇബ്രാഹിം മോചിതനാകുന്നതോടെ മഹാതിര്‍ അദ്ദേഹത്തിനു പ്രധാനമന്ത്രി പദം കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ നീക്കങ്ങള്‍ മലേഷ്യയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങളാണ് വരുത്താന്‍ പോകുന്നത്.അന്‍വറിന്റെ ഭാര്യ വാന്‍ അസീസ വാന്‍ ഇസ്മയിലാണ് ഉപപ്രധാനമന്ത്രി.

2015 മാര്‍ച്ചിലാണ് അന്‍വര്‍ ഇബ്രാഹിമിന് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തിയെന്ന കേസില്‍ അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്.അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. എന്നാല്‍ ഇത് തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണെന്ന് അന്‍വര്‍ ഇബ്രാഹിം ആരോപിച്ചിരുന്നു. അന്‍വര്‍ ഇബ്രാഹിന് പിന്തുണയുമായി ആംനസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംനസ്റ്റി പത്രക്കുറിപ്പില്‍ ആരോപിച്ചു. അന്‍വര്‍ ഇബ്രാഹിമിനെ നിശ്ശബ്ദനാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും സംഘടന ആരോപിച്ചു.

മലേഷ്യയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ അന്‍വര്‍ ഇബ്രാഹിം, മഹാതിര്‍ മുഹമ്മദിന്റെ പിന്‍ഗാമിയായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, 1998ല്‍ മഹാതിറുമായി അന്‍വര്‍ പിണങ്ങിപ്പിരിഞ്ഞു. എന്നാല്‍ നജീബിനെതിരായ രാഷ്ട്രീയയുദ്ധത്തില്‍ മഹാതിറും അന്‍വറും യോജിച്ചതാണു മലേഷ്യന്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *