അഞ്ചുവയസ്സുകാരനായ ബാലനെ മന്ത്രവാദി തലയറുത്തു ബലി നല്‍കി

ഹൈദരാബാദ്: മന്ത്രവാദത്തിനുവേണ്ടി ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ പൊകുരു ഗ്രാമത്തിലെ വൊളറ്റിവരിപാലം മണ്ഡലിലാണ് സംഭവം. മന്ത്രവാദിയായ തിരുമല റാവുവിനെ നാട്ടുകാര്‍ പിടികൂടി ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.
രാവിലെ അങ്കണവാടിയിലേക്ക് പോയ കുട്ടിയെ തിരുമലറാവു കൂട്ടികൊണ്ടു പോവുകയായിരുന്നു. സമയമായിട്ടും കുട്ടിയെ കാണാതായപ്പോള്‍ മാതാവ് അങ്കണവാടിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍ തിരുമല റാവുവിനൊപ്പം കുട്ടി പോയതായി അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു.
നാട്ടുകാരോടൊപ്പം മാതാവ് തിരുമലറാവുവിന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന നാട്ടുകാര്‍ കണ്ടത് തലയറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കിടക്കുന്നതാണ്. ഒരു പാത്രം നിറയെ രക്തവും വീട്ടിലുണ്ടായിരുന്നു. എല്‍ മഹേന്ദ്രയുടെയും ആദിലക്ഷ്മിയുടെയും മകനാണ് കൊല്ലപ്പെട്ട എല്‍.മനുസാഗര്‍. നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ ഓടിയ റാവുവിനെ നാട്ടുകാര്‍ പിടികൂടി ജീവനോടെ തീ കൊളുത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് റാവുവിനെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ആദിലക്ഷ്മിയുടെ പരാതിയനുസരിച്ച് പൊലിസ് കേസെടുത്തു. കുട്ടിയുടെ രക്തം ശേഖരിച്ചത് വീടിനു ചുറ്റും റാവു ഒഴിച്ചിരുന്നുവെന്ന് നാട്ടുകാരെ ഉദ്ധരിച്ചു പൊലിസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *