കോവിഡ് മഹാമാരിയുടെ ആശങ്കയെ പ്രതിരോധിച്ച് തൃശൂരിെന്റ മനസ്സില്‍ പൂരം നിറഞ്ഞു. ശനിയാഴ്ച കൊടിയേറ്റമാണ്. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്ബാടിയിലാണ് ആദ്യം കൊടിയേറുക, തൊട്ടുപിന്നാലെ പാറമേക്കാവിലും കൊടിയുയര്‍ത്തും. കൊടിയേറ്റിന് ഭൂമിയില്‍ തൊടാതെ മുറിച്ചെടുത്ത കവുങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് തട്ടകക്കാരുടെ സ്വീകരണത്തോടെ ക്ഷേത്രങ്ങളിലെത്തിച്ചു. മറ്റ് ഉത്സവങ്ങളില്‍നിന്ന് വ്യത്യസ്തമായി തട്ടകക്കാര്‍ കൊടിയേറ്റ് നിര്‍വഹിക്കുന്നതാണ് തൃശൂര്‍ പൂരത്തിലെ പ്രത്യേകത. തിരുവമ്ബാടിയില്‍ രാവിലെ 11.15നും 12നും ഇടയിലും പാറമേക്കാവില്‍ 11.35നും 12.15നും ഇടയിലുമാണ് കൊടിയേറ്റം. തിരുവമ്ബാടിയില്‍ പാരമ്ബര്യ അവകാശികളില്‍പെട്ട താഴത്തുപുരക്കല്‍ സുഷിത്ത് കൊടിമരം ഒരുക്കും.
ഭൂമി പൂജക്കുശേഷം തട്ടക പ്രതിനിധികള്‍ കൊടിമരമുയര്‍ത്തും. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്ബൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന് എന്നിവര്‍ താന്ത്രിക ചടങ്ങുകള്‍ നടത്തും. പാറമേക്കാവില്‍ പാരമ്ബര്യ അവകാശികളായ ചെമ്ബില്‍ കുട്ടനാശാരി കൊടിമരമൊരുക്കും. ദേശക്കാര്‍ ചേര്‍ന്ന് കൊടിമരമുയര്‍ത്തും. തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്ബൂതിരിപ്പാട്, മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്ബൂതിരി എന്നിവര്‍ താന്ത്രിക ചടങ്ങുകള്‍ നടത്തും.
ക്ഷേത്ര മതിലിനകത്തെ പാലമരത്തിലും കൊടിക്കൂറ ഉയര്‍ത്തും. വലിയപാണി കൊട്ടി ക്ഷേത്രത്തില്‍നിന്ന് അഞ്ച് ആനകളുടെ അകമ്ബടി എഴുന്നള്ളത്തോടെ പുറിത്തിറങ്ങി വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണിയില്‍ ആറാട്ടും നടത്തി തിരിച്ചെഴുന്നള്ളും. കഴിഞ്ഞ വര്‍ഷം പാറമേക്കാവിലും തിരുവമ്ബാടിയിലും കൊടിയേറ്റവും താന്ത്രിക ചടങ്ങുകളും നടന്നെങ്കിലും ഘടകക്ഷേത്രങ്ങളില്‍ കൊടിയേറ്റം നടന്നിരുന്നില്ല. വൈകീട്ട് മൂന്നിന് തിരുവമ്ബാടിയുടെ പൂരം പുറപ്പാട് തെക്കേമഠത്തില്‍ ആറാട്ടിനിറങ്ങും.
നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയര്‍ത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകളെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. കൊടിയേറ്റിനോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് തേക്കിന്‍കാട് മൈതാനിയില്‍ ചെറിയ വെടിക്കെട്ടും ഉണ്ടാവും.
പൂരം പ്രദര്‍ശന നഗരിയിലേക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനത്തിനും ശനിയാഴ്ച തുടക്കമാകും. ആര്.ടി.പി.സി.ആര് പരിശോധന നടത്തി കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ പൊലീസ് അനുവദിക്കുന്ന പാസോ ഉള്ളവര്‍ക്ക് മാത്രമേ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലേക്കും പ്രവേശിക്കാനാവൂ.
ഘടക പൂരത്തിന് ലാലൂരില്‍ ആദ്യം കൊടിയേറും
ഘടക ക്ഷേത്രങ്ങളില്‍ ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റ്. രാവിലെ 8-8.15നാണ് ഇവിടെ കൊടിേയറ്റുക. അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ രാവിലെ 11-11.15നും ഇടയിലും ചെമ്ബൂക്കാവിലും പനമുക്കും പിള്ളിയിലും വൈകീട്ട് 6.15-6.30നും കണിമംഗലത്ത് 6.00-6.15നും ചൂരക്കോട്ടുകാവില്‍ 6.45-7നും നെയ്തലക്കാവില്‍ 8-8.15നുമാണ് കൊടിയേറ്റ്.
ഘടക പൂരങ്ങളില്‍ 1600 പേര്‍ക്ക് സൗജന്യ വാക്സിന്
ഓരോ ഘടക പൂരത്തിനും 200 പേര്‍ക്ക് സൗജന്യ കോവിഡ് വാക്സിന് നല്‍കും. ഇങ്ങനെ എട്ട് ഘടക ക്ഷേത്രങ്ങളുടെയുമായി 1600 പേര്‍ക്ക് ജില്ല ഭരണകൂടത്തിെന്റ നേതൃത്വത്തില്‍ വാക്സിന് നല്‍കും.
കൂടുതലായി എത്തുന്നവരുടെ പരിശോധന അതത് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഭാരവാഹികള്‍ ഉറപ്പുവരുത്തണമെന്നും വാക്സിന് എടുത്ത എല്ലാവര്ക്കും ഘടക പൂരത്തിെന്റ ഭാഗമാകാമെന്നും കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.കൂടുതല്‍ പേര്‍ക്ക് പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഘടക ക്ഷേത്രങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്. 500 പേര്‍ക്ക് പാസ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചില്ല.
പൂരം നടത്തിപ്പ്: അരുണ്‍ കെ. വിജയന് മുഖ്യ ചുമതലക്കാരന്
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല ഡെവലപ്മെന്റ് കമീഷണര്‍ അരുണ്‍ കെ. വിജയനെ മുഖ്യ ചാര്‍ജ് ഓഫിസറായി ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു.
പൂരം നടത്തിപ്പില്‍ കൂടുതല്‍ ഇളവുകള്‍
തൃശൂര്‍ പൂരം നടത്തിപ്പിന് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കി. ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തിയവര്‍ക്കും കോവിഡ് വാക്സിന് എടുത്തവര്‍ക്കും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം.
ഒരു ഘടകപൂരത്തിെന്റ ഭാഗത്തുനിന്ന് 50 പേര്‍ക്ക് മാത്രേമ പങ്കെടുക്കാന്‍ കഴിയൂ എന്ന നിര്‍ദേശം പൊലീസ് നേരേത്ത മുന്നോട്ടുെവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഘടകപൂരങ്ങളുടെ ഭാരവാഹികള്‍ കലക്ടറുമായി ചര്‍ച്ചക്കെത്തിയത്. 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന മാറ്റണമെന്ന ആവശ്യം കലക്ടര്‍ അംഗീകരിക്കുകയായിരുന്നു.
ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തുക, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ മാനദണ്ഡങ്ങള്‍ പാലിച്ച് എത്രപേര്‍ക്ക് വേണമെങ്കിലും ഘടകപൂരങ്ങളില്‍ പങ്കെടുക്കാമെന്ന് കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.