സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍.ഐ.എ. ഒരു മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നുമുള്ള കൂടുതൽ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. ഒക്ടോബര്‍ എട്ട് വരെ സ്വപ്നയെ എന്‍.ഐ.എ കോടതി റിമാന് ചെയ്തു. കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. നാലു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
FLASHNEWS