ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത് ഇറാൻ.യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്.മുജ്തബ ഖാംനഈക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാൻ പ്രസിഡന്റും സൈന്യവും സുപ്രിം കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്.ഇറാൻ നിലനില്‍പ്പിനായുള്ള പോരാട്ടം നയിക്കുമ്പോഴാണ് 56-കാരനായ മുജ്തബ നേതൃത്വത്തിലേക്ക് വരുന്നത്.
തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ പൊതുജന വോട്ട് തേടുകയോ ചെയ്തിട്ടില്ലെങ്കിലും, പതിറ്റാണ്ടുകളായി ഇറാന്റെ അധികാര കേന്ദ്രങ്ങളില്‍ അതിശക്തനായ സ്വാധീനമുള്ള വ്യക്തിയാണ് മുജ്തബ ഖാംനഈ.തന്റെ പിതാവിനെപ്പോലെ തന്നെ അമേരിക്കയോടും ഇസ്രായേലിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.’ശത്രുക്കള്‍ ഭയപ്പെടുന്ന ഒരാളായിരിക്കണം നേതാവ് എന്ന ആയത്തുല്ല അലി ഖാംനഈയുടെ ഉപദേശപ്രകാരമാണ് മുജ്തബയെ തിരഞ്ഞെടുത്തത്.














