പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആവർത്തിച്ച് യുജിസി. പ്രിയ വർഗീസിനെ നിയമന കേസിൽ നിലപാട് ആവർത്തിച്ച് യുജിസി. യുജിസി നിബന്ധനകൾ ഏർപ്പെടുത്തിയത് സുതാര്യത സംരക്ഷിക്കാൻ
ഗവേഷണ സമയം ടീച്ചിംഗ് എക്സ്പീരിയൻസ് എന്ന വാദം അസംബന്ധം. ഗവേഷണവും ടീച്ചിങ്ങും രണ്ടാണെന്നും യുജിസി വ്യക്തമാക്കി.
അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല.














