പാവറട്ടി എക്സൈസ് കസ്റ്റഡി മരണം;എക്സൈസ് ഓഫീസര്‍ ബെന്നി കീഴടങ്ങി


തൃശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണക്കേസില്‍ പ്രതി ബെന്നി പൊലീസില്‍ കീഴടങ്ങി.എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ ബെന്നിയാണ് ശനിയാഴ്ച രാവിലെ കീഴടങ്ങിയത്. ഇതിനകം അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്. ഒളിവിലുള്ള പ്രിവന്‍റീവ് ഓഫീസര്‍ വി.എ. ഉമ്മര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.


എക്സൈസ് ഡ്രൈവര്‍ ശ്രീജിത്തിന്‍റെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ തെളിവില്ലാത്തതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസ് സിബിഐക്കു വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും സിബിഐ കേസ് ഏറ്റെടുക്കും വരെ പോലീസ് അന്വേഷണ നടപടി തുടരുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി പറഞ്ഞിരുന്നു.
ഒക്ടോബര്‍ മൂന്നിനാണ് രഞ്ജിത്ത് കുമാര്‍ എക്സൈസ് കസ്റ്റഡിയില്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായി പിടികൂടിയ രഞ്ജിത്ത് വൈകുന്നേരം പാവറട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പില്‍ നിന്നും രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നുമാണ് എക്സ് സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.


എന്നാല്‍ തലയ്ക്കും മുതുകിനും ഏറ്റ ക്രൂരമര്‍ദ്ദനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. എക്സൈസ് സിവില്‍ ഓഫീസര്‍മാരായ മഹേഷ്,സ്മിബിന്‍, എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ അനൂപ്,ജബ്ബാര്‍, സിവില്‍ഓഫീസര്‍ നിതിന്‍ എന്നിവരാണ് കേസില്‍ ഇതു വരെ അറസ്റ്റിലായത്.

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഡിഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേസ് സിബിഐ ഏറ്റെടുക്കും വരെ നിലവിലെ സംഘം തന്നെ ആകും കേസന്വേഷണം നടത്തുക.



Sharing is Caring