പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ടി. ഒ. സൂരജിനെ വീണ്ടും ചോദ്യം ചെയ്യും


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ടി. ഒ. സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്ബനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞായിരുന്നുവെന്ന് സൂരജ് മൊഴിനല്‍കിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലും ടി.ഒ സൂരജ് ഇക്കാര്യം പറയുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായുള്ള അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.


ഒന്നാം പ്രതിയായ ആര്‍ഡിഎസ് പ്രൊജക്ടിന്റെ എംഡി സുമിത് ഗോയലാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്ന് വിജിലന്‍സ് നേത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആരെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുമിത് ഗോയലിന് അറിയാമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു.




Sharing is Caring