നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും, നാടിന്‍റെ സുരക്ഷയാണു പ്രധാനം: മുഖ്യമന്ത്രി


തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്നവര്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദേശിക്കുന്നതിന് അപ്പുറത്തേക്ക് പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്നറിയിപ്പ്.


മറ്റു പല സ്ഥലത്തും മലയാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച്‌ ബോധ്യമുണ്ടെന്നും സുരക്ഷിതമല്ലാത്ത യാത്രകള്‍ ഈ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും അനേകം പേരെ സംസ്ഥാനം സ്വീകരിക്കേണ്ടി വരും. ഇവര്‍ ഇവിടേക്കു വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പരിചരണം നല്‍കണം.

വൈറസ് വ്യാപനം തടയണം. ഈ ഉത്തരവാദിത്തങ്ങള്‍ സംസ്ഥാനം ഏറ്റെടുക്കുകയാണ്. ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്തുണയുണ്ടാകണം. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.



Sharing is Caring