ഇന്ത്യയെ വഞ്ചിച്ചവര്‍ക്ക് ലോകത്തെവിടെയും ഒളിക്കാനാവില്ല: ജെയ്റ്റ്ലി


ന്യൂഡല്‍ഹി: ഇന്ത്യയെ ചതിച്ചവര്‍ ആര്‍ക്കും ലോകത്തെവിടെയും ഒളിക്കാനോ രക്ഷപെടാനോ സാധിക്കില്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മോദി സര്‍ക്കാര്‍ ഭരണത്തില്‍ സത്യസന്ധതയുടെ സംസ്കാരം കൊണ്ടുവന്നതിനാല്‍ ഇന്ത്യയെ ചതിച്ചവര്‍ക്ക് ലോകത്തെവിടെയും ഒളിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.


അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ രാജീവ് സക്സേനയും ദീപക് തല്‍വാറിനെയും യുഎ ഇയില്‍നിന്നും ഇന്ത്യയിലെത്തിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ജെയ്റ്റ്ലിയുടെ അവകാശവാദം. യുഎസില്‍ ചികിത്സയിലുള്ള ജെയ്റ്റ്ലി ട്വിറ്ററിലാണ് പ്രതികരണം നടത്തിയത്.


യുപിഎ സര്‍ക്കാരിന്‍റെ അസ്ഥികൂടങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രതിരോധ മേഖല‍യ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനെല്ലാം ഇടനിലക്കാരുടെ ആവശ്യം എന്തായിരുന്നു? പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യസന്ധനായിരുന്നതിനാല്‍, അദ്ദേഹം ഭരണത്തില്‍ സത്യസന്ധതയുടെ സംസ്കാരം കൊണ്ടുവന്നതിനാല്‍ ആര്‍ക്കും ഇന്ത്യയെ വഞ്ചിച്ച്‌ രക്ഷപെടാന്‍ കഴിയില്ല- ജെയ്റ്റ്ലി ട്വിറ്ററില്‍ പറഞ്ഞു.

3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് യുഎഇ സുരക്ഷാസേന കഴിഞ്ഞ ദിവസം ഇടനി ലക്കാരായ രാജീവ് സക്സേനയേയും ദീപക് തല്‍വാറിനെയും അറസ്റ്റ് ചെയ്ത് ഇന്ത്യക്കു കൈമാറിയിരുന്നു. മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ക ഴിഞ്ഞമാസമാണ് യുഎഇ ഇന്ത്യക്കു കൈമാറിയത്.



Sharing is Caring