മധ്യപ്രദേശിലെ ഇൻഡോർ ജില്ലയില്‍ വിനോദയാത്രയ്‌ക്ക് പോയ രണ്ട് യുവ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ രണ്ട് വനിതാ സുഹൃത്തുക്കളെയും അക്രമികള്‍ ആക്രമിക്കുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
മൊൗ കൻ്റോണ്‍മെൻ്റ് ടൗണിലെ ഇൻഫൻട്രി സ്‌കൂളില്‍ യംഗ് ഓഫീസേഴ്‌സ് കോഴ്‌സിന് പഠിക്കുന്ന 23 ഉം 24 ഉം വയസുള്ള ഉദ്യോഗസ്ഥർ രണ്ട് സ്ത്രീ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്‌ക്ക് പോയതായി ബദ്ഗൊണ്ട പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ലോകേന്ദ്ര സിംഗ് ഹിരോർ പറഞ്ഞു.

പുലർച്ചെ രണ്ട് മണിയോടെ മോവ്-മണ്ഡ്‌ലേശ്വർ റോഡിലെ പിക്‌നിക് സ്‌പോട്ടിന് സമീപം എത്തിയ അജ്ഞാതരായ ഏഴ് പേർ കാറില്‍ ഇരുന്ന ഉദ്യോഗസ്ഥരില്‍ ഒരാളെയും സ്ത്രീകളെയും മർദ്ദിക്കാൻ തുടങ്ങി.
കാറില്‍ നിന്ന് അകലെയായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാൻ കഴിഞ്ഞു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴെക്കും പോലീസിനെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ നാലുപേരെയും വൈദ്യപരിശോധനയ്‌ക്കായി മൊവ് സിവില്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. മെഡിക്കല്‍ പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളെ അക്രമികള്‍ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊള്ള, ബലാത്സംഗം, ആയുധ നിയമം എന്നിവയുമായി ബന്ധപ്പെട്ട (ബിഎൻഎസ്) വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലിസ് സൂപ്രണ്ട് അറിയിച്ചു.













