കൂടുമാറ്റം കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് എം വി ഗോവിന്ദന്‍

കൂടുമാറ്റം കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിന് അണികളെയും ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെയും വിശ്വാസമില്ലാതായി. INDIA മുന്നണിയില്‍ വിശ്വാസക്കുറവുണ്ട് എന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ആരാണ് ബിജെപിയിലേക്ക് പോകാതിരിക്കുക എന്നൊരു ഗ്യാരണ്ടിയും ഇല്ല. ദേശീയ തലത്തില്‍ പോലും എല്ലാ തരത്തിലും ദുര്‍ബലപ്പെട്ടു. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ.സി.വേണുഗോപാല്‍ ആലപ്പുഴയിലും ഒതുങ്ങി.കോണ്‍ഗ്രസില്‍ സംഘടന നോക്കാന്‍ ആളില്ലാതായി. മൃദുഹിന്ദുത്വ നിലപാട് പൗരത്വ നിയമത്തില്‍ തെളിഞ്ഞു.

പൗരത്വ നിയമത്തിലെ കോണ്‍ഗ്രസ്സിന്റെ മൗനം മൃദു ഹിന്ദുത്വത്തിന്റെ ഭാഗമാണ്. നിയമം നടപ്പാക്കരുത് എന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ല. കേരളത്തില്‍ കോണ്‍ഗ്രസ്സ് കാണിക്കുന്നത് കാപട്യം നിറഞ്ഞ സമീപനമാണ്. തെരഞ്ഞെടുപ്പ് ആയതു കൊണ്ടു മാത്രം നിയമത്തെ എതിര്‍ക്കുന്നു. നിന്ന് പിഴയ്ക്കാനുള്ള കാപട്യം മാത്രമാണ് എടുക്കുന്നത്.INDIA മുന്നണിയില്‍ വിശ്വാസക്കുറവുണ്ട്. മുന്നണി എന്ന രീതിയില്‍ പോകാന്‍ സാധിക്കില്ലെന്ന് മുന്‍പേ ഉറപ്പുണ്ട്. രാഷ്ട്രീയ വിഷയമായി INDIA മുന്നണിയെ മുന്നോട്ടു വെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

ഓരോ സംസ്ഥാനങ്ങളും ഓരോ യൂണിറ്റായി എടുത്താല്‍ ഭാവിയുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ചോരാതെ ഫലപ്രദമായി ബിജെപിയെ പ്രതിരോധിക്കണം. അതിനു നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന് വ്യക്തമായി. പത്മജ പോയതില്‍ മുഖ്യമന്ത്രിയെ പഴിക്കുന്നത് കനഗോലു സിദ്ധാന്ദമാണ്. എന്തുണ്ടായാലും മുഖ്യമന്ത്രിയെ കുറ്റം പറയണം. കെ സി വേണുഗോപാല്‍ നടപ്പാക്കുന്നത് അതാണ്. അതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. എന്തൊക്കെയോ അങ്ങ് വിളിച്ചു പറയുകയാണ്. പ്രതിപക്ഷ നേതാവ് കാണിക്കേണ്ട നിലവാരമല്ല വി.ഡി സതീശന്‍ കാണിക്കുന്നത്.

മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായി. കോണ്‍ഗ്രസ് ഒരു നിലപാട് സ്വീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ യുഡിഎഫിലെ ഭൂരിപക്ഷം തയ്യാറല്ല. കോണ്‍ഗ്രസ് ഹിന്ദുത്വ അജണ്ട തുടരുകയാണ്. നയമില്ലാതായാല്‍ ലീഗ് എങ്ങനെ കോണ്‍ഗ്രസിനെ വിശ്വസിക്കും കേരളത്തിലെ മുസ്ലിങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിശ്വാസമില്ല. പൗരത്വ നിയമത്തിന്റെ മറവിലും കലാപമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. പല സംഭവങ്ങളിലും കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ശ്രമിക്കുന്നു. കേരളം ആയതു കൊണ്ടു മാത്രം നടക്കുന്നില്ല എന്നേ ഉള്ളൂ. ജനങ്ങള്‍ അവരോടൊപ്പം പോകുന്നില്ല, വിശ്വാസത്തില്‍ എടുക്കുന്നില്ല.

എല്‍ഡിഎഫ് ബിജെപിയെയും കോണ്‍ഗ്രസിനെയും ശക്തമായി നേരിടുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ആളുകള്‍ ഒഴുകി പോകുന്ന പശ്ചാത്തലമാണ്. ചില മണ്ഡലങ്ങളില്‍ ബിജെപിയുമായും കോണ്‍ഗ്രസുമായും ഇടതുമുന്നണി ശക്തമായ മത്സരം നടത്തും. ത്രികോണ മത്സരം ഉണ്ടെന്നു മാത്രമാണ് ഇപി ജയരാജന്‍ പറഞ്ഞത്. ബിജെപിയുടെ ബി ടീം ക്യാപ്റ്റന്‍ പരാമര്‍ശം തോന്നിയവാസം. തോന്നിയവാസം പറയുന്നതിന് മറുപടിയില്ല. കനഗോലു എഫക്ട് ബാധിച്ചതിന്റെ കുഴപ്പമാണ്. കനഗോലു എഫക്ട് കേരളതത്തില്‍ തിരിച്ചടിക്കും.

കേരളത്തിന് യോജിച്ചതല്ല കനഗോലു സിദ്ധാന്തം എന്ന് കോണ്‍ഗ്രസ്സ് മനസ്സിലാക്കണം. ഉത്തരേന്ത്യന്‍ ശൈലി കേരളത്തില്‍ നടക്കില്ല. കളവു പ്രചരിപ്പിക്കാന്‍ കഴിയുന്നുണ്ട്. കള്ളപ്രചാര വേലയല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നുമില്ല. കെ-റൈസ് ജനങ്ങളെ സഹായിക്കാനുള്ളതാണ്. വ്യവസ്ഥാപിതമായ രീതിയിലാണ് കെ റൈസ് നടപ്പിലാക്കുന്നത്. ഭാരത് റൈസില്‍ സുതാര്യത ഉണ്ടായിരുന്നില്ല എന്നും എംവി ഗോവിന്ദന്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *