കൊച്ചി: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഫോട്ടോ അടുത്തമാസം റിലീസിനൊരുങ്ങുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ പോസ്റ്ററിൽ ഉപയോഗിച്ചത് നിയമക്കുരുക്കിലേക്ക്. അനുവാദമില്ലാതെ പ്രേംനസീറിന്റെ ഫോട്ടോകൾ സിനിമാ പോസ്റ്ററുകളിലും ഹോർഡിങ്‌സുകളിലും സോഷ്യൽ മീഡിയകളിലും പരസ്യത്തിനായി വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് പരാതിയുമായി പ്രേംനസീറിന്റെ കുടുംബാംഗങ്ങളും മറ്റും രംഗത്തെത്തിയത്. സ്പാറയിൽ ക്രീയേഷന്സിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്ന് നിർമ്മിച്ച് സുജൻ ആരോമൽ കഥ, തിരക്കഥ എഴുതിയാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സംവിധാനം ചെയ്തത്.അർജുൻ,ഭഗത്,ബൈജു,സുധിർകരമന,ദേവികനമ്പ്യാർ, ആര്യ, സീമ.ജി.നായർ,കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്,സജിമോൻ പാറയിൽ,സിനോജ് തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ ഫോട്ടോയുടെ നടുവിലായാണ് പ്രേംനസീറിന്റെ ഫോട്ടോ വലിയ സൈസിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രേംനസീറിന്റെ കൂട്ടു കുടുംബം എന്ന സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച എക്കാലത്തെയും മനോഹരഗാനമായ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ വരിയാണ് സിനിമയുടെ പേരായി ഉപയോഗിച്ചത്. മലയാളികൾ ഒരിക്കലെങ്കിലും കേട്ട അല്ലെങ്കിൽ മൂളിയ മറക്കാനൊക്കാത്ത മനോഹരമായ ഈരടികൾ. അനശ്വര നടൻ പ്രേംനസീറിന്റെ ഓർമ്മകൾ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കൗതുകമാർന്ന വരികൾ. പ്രേംനസീറുമായി ബന്ധപ്പെട്ട കാര്യങ്ങളുമായാണ് ഈ സിനിമ കഥ പറയുന്നതെന്നും അതല്ലെന്നും പ്രേംനസീറിന്റെ അപരൻ സിനിമയിൽ ഉണ്ടെന്നുമൊക്കെയാണ് ചിത്രീകരണ സമയത്തു പറഞ്ഞു കേട്ടത്.
FLASHNEWS