ഹമാസ് വെള്ളിയാഴ്ച 24 ബന്ദികളെ മോചിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇത് ഒരു തുടക്കം മാത്രമെന്നാണ് ജോ ബൈഡന്‍ ബന്ദികളുടെ മോചനത്തെ വിശേഷിപ്പിച്ചത്.
ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ അറുതി വരുത്താനും ഇരു രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാനുമുള്ള സമയമാണിതെന്ന് ബൈഡന്‍ പറഞ്ഞു.














