ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടിരുന്നുവെന്ന നിർണായക മൊഴി നൽകി അഗ്നിരക്ഷാസേനയും പൊലീസും. വീട്ടിൽ പണമുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുൻപാകെ പൊലീസും അഗ്നിരക്ഷാസേനയും മൊഴി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പണമൊന്നും കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു നേരത്തെ അഗ്നിരക്ഷാസേനാ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞത്.
ഡൽഹി പോലീസ് കമ്മിഷണർ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിക്കു മുൻപാകെ മൊഴി നൽകിയത്. കണ്ടെത്തിയ പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ല, സംഭവം ആദ്യം കണ്ടെത്തിയവരുടെ വീഡിയോ ക്ലിപ്പുകൾ എന്തുകൊണ്ട് ഇല്ലാതാക്കി എന്നീ ചോദ്യങ്ങളും സമിതി ചോദിച്ചു.














