റഷ്യയിലെ രണ്ട് സൈനിക വ്യോമത്താവളങ്ങളില്‍ സ്ഫോടനം

റഷ്യയിലെ രണ്ട് സൈനിക വ്യോമത്താവളങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍. ഇന്നലെ തെക്ക് – കിഴക്കന്‍ മോസ്കോയിലെ റ്യാസന്‍ നഗരത്തിന് സമീപത്തെ വ്യോമതാവളത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ആറ് പേര്‍ക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ റഷ്യയിലെ സററ്റോവ് മേഖലയിലെ വ്യോമതാവളത്തിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനങ്ങളുടെ കാരണം വ്യക്തമല്ല. സററ്റോവില്‍ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയാണ് സ്ഫോടനങ്ങളുണ്ടായ രണ്ട് പ്രദേശങ്ങളും.

സററ്റോവിലെ വ്യോമതാവളത്തില്‍ ദീര്‍ഘ ദൂര റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ യുക്രെയിന്റെ പങ്കുണ്ടോ എന്ന് വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *