മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൽ വീണ്ടും അപകടം


മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൽ വീണ്ടും അപകടം. ആറ് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമാതുറ സ്വദേശികളായ നജീബ്(43), നാസർ(60), ഷമീൻ (47), നിസാം(48), റഷീദ്(45), സുധീർ(39) എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്.ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.


പെരുമാതുറ വലിയവിളാകം സബീർ മൻസിലിൽ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഫഖിറാൻവലിയ്യ് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ തുറമുഖകവാടത്തിൽെവച്ച് ശക്തമായ തിരയിൽപെട്ട് വള്ളം മറിഞ്ഞ് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കണ്ടുനിന്നവർ ഉടൻ തീരദേശ പൊലീസിൽ വിവരം അറിയിച്ചു.




Sharing is Caring