പ്രവാസികളുടെ മടങ്ങിവരവ്; സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം


തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള പ്രവാസികളുടെ തിരിച്ചു വരവിനുള്ള നടപടി ആരംഭിക്കുമെന്നു കേന്ദ്രം സൂചന നല്‍കിയതോടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഇന്ന് ഉന്നതതല യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ ചേരുന്ന യോഗത്തില്‍ ചീഫ്സെക്രട്ടറിയും വിവിധ വകുപ്പുസെക്രട്ടറിമാരും ഡിജിപി ലോക്നാഥ് ബെഹ്റയും പങ്കെടുക്കും.


പ്രവാസികളുടെ തിരിച്ചുവരവിന് കൃത്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളുമായി വിശദമായ പദ്ധതി ആദ്യമേ സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കപ്പല്‍ മാര്‍ഗമുള്ള വരവിന്‍റെ കാര്യത്തില്‍ കേന്ദ്രത്തിന്‍റെ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നില്ല. ഇപ്പോഴത്തെ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ കപ്പല്‍മാര്‍ഗവും ആളുകളെയെത്തിക്കുമെന്ന സൂചനയുണ്ട്. നാവികസേനാംഗങ്ങളോടും സജ്ജമാകാനാണ് നിര്‍ദ്ദേശം.


ഈ സ്ഥിതിക്ക് വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച്‌ കൂടി ഒരുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.