സൂപ്പർ താരം കളിക്കില്ല, സഞ്ജുവിനും ടീമിനും തിരിച്ചടി.

ക്രിക്കറ്റ്‌ ലോകം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിന്റെ രണ്ടാം പാദം തുടങ്ങുവാനയിട്ടാണ്. കോവിഡ് വ്യാപന സാഹചര്യവും ഒപ്പം താരങ്ങള്‍ക്കിടയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്തതിനെ തുടര്‍ന്നും നിര്‍ത്തിവെച്ച ഐപില്‍ പതിനാലാം സീസണ്‍ ഏറെ വൈകാതെ പുനരാരംഭിക്കാം എന്നാണ് ബിസിസിഐ ആലോചന. സെപ്റ്റംബര്‍ :ഒക്ടോബര്‍ മാസം യുഎയില്‍ ടൂര്‍ണമെന്റ് മികവോടെ സംഘടിപ്പിക്കാമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആലോചിക്കുന്നത്. എന്നാല്‍ വരുന്ന ഐസിസി ടി :20 ലോകകപ്പ് കൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിലെ പല താരങ്ങളും ഐപില്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചാലും കളിക്കുവാന്‍ എത്തില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇപ്പോള്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നതും ഒരു സൂപ്പര്‍ താരത്തിന്റെ പിന്മാറ്റമാണ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിലെ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്ട്ലര്‍ ശേഷിക്കുന്ന ഐപില്‍ സീസണ്‍ മത്സരങ്ങള്‍ താന്‍ കളിക്കുവാന്‍ സാധ്യത കുറവെന്ന് വിശദമാക്കുകയാണ് താരം. കഴിഞ്ഞ ദിവസം ക്രിക്ക്ബസിനോട് താരം ഒരു ആഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.ശേഷിക്കുന്ന എല്ലാ ഐപില്‍ മത്സരങ്ങളും കളിക്കാന്‍ താന്‍ ആഗ്രഹിക്കുണ്ടേലും ബോര്‍ഡിന്റെ അന്തിമ തീരുമാനമാകും പ്രധാനമെന്ന് ബട്ട്ലര്‍ തുറന്ന് പറഞ്ഞു.

നേരത്തെ ശേഷിക്കുന്ന ഐപിഎല്ലില്‍ താരങ്ങളെ നല്‍കുവാന്‍ കഴിയില്ല എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികൃതര്‍ പറഞ്ഞത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന് ആഷസ് അടക്കം പ്രധാന ടെസ്റ്റ് പരമ്ബരകളും ടി:20 ലോകകപ്പും വരാനിരിക്കെ ഐപിലിനായി താരങ്ങളെ വിട്ടുനല്‍കാന്‍ ഒരിക്കലും കഴിയില്ലായെന്നും ബോര്‍ഡ്‌ വ്യക്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്,ബട്ട്ലര്‍ തുടങ്ങിയ പ്രധാന താരങ്ങളെ വളരെ ഏറെ ആശ്രയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന് ഇതൊരു തിരിച്ചടിയാണ് ഓസ്ട്രേലിയന്‍ താരങ്ങളും ഈ സീസണ്‍ ഐപില്‍ കളിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *