ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525.45 കോടി രൂപ

ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525.45 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. വൻകിട-ഇടത്തരം ജലസേചന പദ്ധതികൾക്കായി 184 കോടി രൂപയും ചെറുകിട ജലസേചന പദ്ധതികൾക്കായി 169.18 കോടി രൂപയും നീക്കിവച്ചു. വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയും വകയിരുത്തി.

ഇടമലയാർ ജലസേചന പദ്ധതികൾക്കായി പത്തു കോടി രൂപ വകയിരുത്തി. കാവേരി നദീതടത്തിലെ ജലവിഭവങ്ങളുടെ വിനിയോഗത്തിനായി ഇടത്തരം ചെറുകിട ജലസേചന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സമഗ്ര നദീതടവികസന പദ്ധതി നടപ്പാക്കും. 2026 നു മുൻപ് സംസ്ഥാനത്തെ പണിതീരാതെ കിടക്കുന്ന എല്ലാ വലിയ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *