ടാന്‍സാനിയയില്‍ വിമാനം തടാകത്തില്‍ തകര്‍ന്നുണ്ടായ അപകടത്തിൽ 19 മരണം

ടാന്‍സാനിയയില്‍ വിമാനം വിക്ടോറിയ തടാകത്തില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്ച 43 യാത്രക്കാരുമായിപ്പോയ ചെറുവിമാനമാണ് തകര്‍ന്നുവീണത്.

വിമാനത്തില്‍ നിന്ന് എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പ്രധാനമന്ത്രി കാസിം മജലിവ സ്ഥിരീകരിച്ചു.

39 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടുന്ന വിമാനം ടാന്‍സാനിയയുടെ വാണിജ്യ തലസ്ഥാനമായ ഡാര്‍ എസ് സലാമില്‍ നിന്ന് പറന്നുയര്‍ന്ന് ബുക്കോബ പട്ടണത്തിലേക്ക് പോകുന്നതിനിടെ വിക്ടോറിയ തടാകത്തിലേക്ക് പതിക്കുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയവരാണ് അപകടം നടക്കുന്നത് ആദ്യം കണ്ടത്. ബോട്ടുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

തുടര്‍ന്നാണ് പൊലീസും രക്ഷാപ്രവര്‍ത്തക സംഘവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്. 24 ഓളം പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്നുവീണ വിമാനം കരയ്ക്ക് എത്തിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *