ഷുഹൈബ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. കേസില്‍ ആയുധം ഒളിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ്, മുടക്കോഴി മലക്ക് സമീപത്തെ റിജിന്‍രാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ട എടയന്നൂരിനടുത്ത തെരൂര്‍ വെള്ളപ്പറമ്ബ് മേഖലയില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. വാളുകളില്‍ ചോരപ്പാടുകളുണ്ട്. അധികം പഴക്കവുമില്ല. ഇവ ഫോറന്‍സിക് പരിശോധനക്ക് അയച്ചു.


ഷുഹൈബിനെ വെട്ടിവീഴ്ത്തിയ ശേഷം കുമ്മാനം വഴി രക്ഷപ്പെട്ട പ്രതികള്‍ വെള്ളപ്പറമ്ബില്‍ വാളുകള്‍ ഉപേക്ഷിച്ചതാെണന്നാണ് പൊലീസിന് ലഭിച്ച വിവരം. വെള്ളപ്പറമ്ബില്‍നിന്ന് ഒരു വാള്‍ നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടിയിട്ടും ആയുധം കണ്ടെത്താത്തത് ഹൈകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മാരുതി ആള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി.പി മുഹമ്മദ്, മാതാവ് എസ്.പി റസിയയും ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. സി.ബി.െഎ അന്വേഷണം നടത്താനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് ഹരജിയുമായി ഷുഹൈബിന്‍റെ കുടുംബം ഹൈകോടതിയെ സമീപിച്ചത്.



Sharing is Caring