ശോഭനാ ജോര്‍ജിനെ വേദിയിലിരുത്തി മുന്‍ എംഎല്‍എമാരെ കുറ്റപ്പെടുത്തി വൃന്ദാ കാരാട്ട്

ചെങ്ങന്നൂര്‍: ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ അസംബല്‍യില്‍ മുന്‍എംഎല്‍എമാരെ കുറ്റപ്പെടുത്തി സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലം ഇവിടെ യു ഡി എഫിന്റെ എം എല്‍ എ ആയിരുന്നവര്‍ക്ക് മണ്ഡലത്തിന്റെ സര്‍വ്വതോല്‍മുഖമായ വികസനത്തിന് ഫലപ്രദമായി നേതൃത്വം കൊടുക്കുവാന്‍ സാധിച്ചില്ലെന്ന് ആരോപിച്ചു. അക്കാലയളവിലിവിടെ എന്തെങ്കിലും പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞോയെന്ന് ചോദിച്ചു.

ഇതിനാല്‍ വികസന മുരടിപ്പാണിവിടെ ഉണ്ടായിരുന്നത്. ഇത് കേട്ടപ്പോള്‍ സദസ്സിലുള്ളവര്‍ ഹര്‍ഷാരവം മുഴക്കിയപ്പോള്‍, വേദിയിലുള്ളവര്‍ക്കെല്ലാം ആഘാതമായി. തങ്ങളോടൊപ്പം കൂടിയ ശോഭനയെക്കുറിച്ച്‌ ഉദ്ഘാടകയെ പറഞ്ഞു മനസ്സിലാക്കുവാന്‍ പറ്റാതിരുന്നതിലുള്ള അബദ്ധം ആണത്. ആരോഗ്യം കുടിവെള്ളം, റോഡ്, പാലം തുടങ്ങിയ സര്‍വ്വതോന്‍ മുഖമായ പുരോഗതിക്കായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 750 കോടി രൂപയാണിവിടെ ഇടതുമുന്നണിയനുവദിച്ചത്. 1991 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിലാണിവിടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ വിജയിച്ചത്. ഇതില്‍ 91 മുതല്‍ 2006 വരെശോഭനാ ജോര്‍ജ് ആയിരുന്നു എം എല്‍ എ. 2016ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭന, ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെയാണ് സി.പി.എം സഹയാത്രികയായി മാറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *