വയനാട് പീഡനം; ഒ.എം. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ജോര്‍ജിനെ അന്വേഷണ വിധേയമായി നേരത്തെ സസ്പെന്‍ഡു ചെയ്തിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും അറിയിച്ചിരുന്നു. ജില്ലാകമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ബ്ലോക്ക് കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍.

പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് ഒ.എം. ജോര്‍ജിനെതിരേയുള്ള പരാതി. സംഭവത്തില്‍ ജോര്‍ജിന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *