വോട്ടിങ്ങ് യന്ത്രത്തിനെതിരെ സംശയമുന്നയിച്ച് രാഹുല്‍ ഗാന്ധി

വോട്ടിങ് യന്ത്രത്തില്‍ സംശയമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. വോട്ടിങ്ങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുമെന്ന ഇലോണ്‍മസ്‌ക്കിന്റെ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി ആയുധമാക്കുന്നത്.

ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയാത്ത ബ്ലാക്ക് ബോക്‌സുകളെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് 48 വോട്ടുകള്‍ക്ക് വിജയിച്ചതിലെ വിവാദം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. സര്‍വീസ് വോട്ടുകള്‍ ചെയ്യുന്ന ഇ വി എം തുറക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ഷിന്‍ഡെ വിഭാഗം നേതാവിന്റെ ബന്ധു ഉപയോഗിച്ചിരുന്നുവെന്ന പോലീസ് കണ്ടെത്തലിന്റെ റിപ്പോര്‍ട്ടാണ് രാഹുല്‍ ഇതോടൊപ്പം പങ്കുവെച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *